വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് (എംസി) ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി (എഫ്സിആർഎ ലൈസൻസ്) പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാർ. എഫ്സിആർഎ വെബ്സൈറ്റിലാണ് അനുമതി പുനഃസ്ഥാപിച്ചതായി വിവരമുള്ളത്.
എന്നാൽ കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു.
ഡിസംബർ 26നാണ്, മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതായി വാർത്ത പുറത്തുവന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളർ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
പുതുക്കാനുള്ള അപേക്ഷയിൽ പ്രതികൂലമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും തുടർന്നാണു കഴിഞ്ഞ 25ന് അപേക്ഷ തള്ളിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികൂലമായ കണ്ടെത്തലുകൾ എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല.
സന്യാസ സമൂഹത്തിന്റെ പരിചരണത്തിലുള്ള 22,000 രോഗികൾക്കും മറ്റുള്ളവർക്കും ഭക്ഷണവും മരുന്നും വാങ്ങാൻ നിർവാഹമില്ലാതായെന്നും അവർ പറഞ്ഞിരിന്നു. ഇതോടെയാണ് വിഷയം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന് പുതുക്കാനുള്ള അപേക്ഷ നിരസിക്കുകയാണ് ചെയ്തെതെന്നും സന്യാസ സമൂഹം പ്രസ്താവനയിറക്കി.
കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ന്നത്. ഇതിനിടെ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കു വേണ്ടി 79 ലക്ഷം രൂപ ഒഡീഷ സര്‍ക്കാര്‍ അനുവദിച്ചിരിന്നു. ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സന്യാസ സമൂഹം സ്ഥാപിച്ചിരിന്ന ശിശുഭവന് ഒഴിപ്പിച്ചിരിന്നു.
ശിശിശുഭവന് സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഏറുന്നതിനിടെയാണ് സന്യാസ സമൂഹത്തിന് ആശ്വാസം പകര്‍ന്ന് എഫ്സിആര്‍എ പുതുക്കലിന് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്.