പാലക്കാട്: പാലക്കാട് രൂപതയുടെ തൃതീയ മെത്രാനായി നിയമിതനായ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും, വിരമിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പും ഇന്ന് നടക്കും. 2020 ജനുവരി 15 -നാണ് രൂപതയുടെ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്ക് ൽ നിയമിതനായത്. രണ്ടു വർഷങ്ങൾക്കുശേഷം 2022 ജനുവരി 15 -നു സീറോ മലബാർ മെത്രാൻ സിനഡ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപതാധ്യക്ഷനായി നിയമിച്ചു.
സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ നാളെ രാവിലെ ഒമ്പതിനു വിശിഷ്ടാതി ഥികളെ സ്വീകരിക്കും. പ്രത്യേകം തയാറാക്കിയ വേദിയിൽ രാവിലെ 9.30 -ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും. മാർ ജേക്കബ് മനത്തോടത്ത് സ്വാഗതം പറയും.
മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപത മെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭാധ്യക്ഷന്റെ നിയമന പത്രിക രൂപത ചാൻസലർ റവ.ഡോ. ജൊൻ പള്ളിനീരാക്കൽ വായിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാട നം ചെയ്യും. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യ ൻ ജോസഫ്, വി.കെ. ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, നഗരസഭാ അധ്യക്ഷ പ്രീയ അജയൻ, സുൽത്താൻപേട്ട് രൂപത മെത്രാൻ ഡോ. പീറ്റർ അബീർ അ തോണി സാമി, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ, സിഎസ്എ മലബാർ മഹാ ഇടവക അധ്യക്ഷൻ ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, സി എംഐ കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ, എകെസിസി രൂപത പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി രൂപത പ്രസിഡന്റ് മേരിക്കുട്ടി ജോർജ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡെന്നി തെങ്ങും പള്ളി എന്നിവർ പ്രസംഗിക്കും.
വിവിധ സഭകളിൽനിന്നുള്ള ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും, മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സ്ഥാനാരോഹ ണ ചടങ്ങിലും യാത്രയയപ്പിലും പങ്കുചേരും. സ്ഥാനാരോഹണ ചടങ്ങുകൾ ഷെക്കെയ്ന ടിവിയിലും രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ സാൻജോ മീഡിയയിലും സംപ്രേഷണമുണ്ടായിരിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകൾക്കു പരി സമാപ്തിയാകും.
1947 ഫെബ്രുവരി 22ന് കോടംതുരുത്തിൽ കുര്യന്റെയും കത്രീനയുടെയും മൂത്ത മകനായാണ് ജേക്കബ് മനത്തോടത്ത് ജനിച്ചത്. അദ്ദേഹത്തിന് ഒരു സഹോദരനും അഞ്ച് സഹോദരിമാരുമുണ്ട്. ജേക്കബ് കോടംതുരുത്ത് എൽ.പി.സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ഇ.സി.ഇ.കെ.യിൽ ഹൈസ്കൂൾ പഠനം നടത്തി. യൂണിയൻ ഹൈസ്കൂൾ, കുത്തിയത്തോട്. ശേഷം എസ്.എസ്.എൽ.സി. അദ്ദേഹം എറണാകുളത്തെ സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. രണ്ട് വർഷത്തിന് ശേഷം പൂനെയിലെ പേപ്പൽ സെമിനാരിയിലേക്ക് അദ്ദേഹത്തെ അയച്ചു, അവിടെ അദ്ദേഹം തത്ത്വചിന്തയിൽ ലൈസെൻഷ്യേറ്റും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1972 നവംബർ 4-ന് വൈദികനായി. 1979-ൽ ഫാ. ജേക്കബിനെ ഉപരിപഠനത്തിനായി റോമിലേക്ക് അയച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. സ്ഥാനാരോഹണത്തിനുശേഷം ഫാ. ജേക്കബ് ആദ്യം എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ അസിസ്റ്റന്റ് വികാരിയായും പിന്നീട് അന്തരിച്ച മാർ ജോസഫ് കർദ്ദിനാൾ പാറേക്കാട്ടിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിതനായി.
1984-ൽ റോമിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം എറണാകുളം അതിരൂപതയിൽ അതിരൂപതാ സെക്രട്ടറി, മാർ ആന്റണി കർദിനാൾ പടിയറയുടെ സെക്രട്ടറി, നീതിന്യായത്തിന്റെ പ്രമോട്ടർ, ബോണ്ട് ഡിഫൻഡർ എന്നീ നിലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. എപാർച്ചിയൽ കൺസൾട്ടർ, സേവ് എ ഫാമിലി പ്ലാനിന്റെ (ഇന്ത്യ) എക്സിക്യൂട്ടീവ് സെക്രട്ടറി, “എറണാകുളം മിസ്സം” എഡിറ്റർ. 1990-ൽ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായി നിയമിതനായി.
1992 സെപ്റ്റംബർ 6-ന് അബിഡസ് മെത്രാനായും എറണാകുളം അതിരൂപതയുടെ സഹായ മെത്രാനായും നാമനിർദേശം ചെയ്യപ്പെട്ടു. 1992 നവംബർ 28-ന് ബിഷപ്പായി അഭിഷിക്തനായ അദ്ദേഹം എറണാകുളം അതിരൂപതയുടെ വികാരി ജനറലായി നിയമിതനായി. 1996 നവംബർ 11-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പാൽഘട്ടിലെ ബിഷപ്പായി നിയമിച്ചു. 1997 ഫെബ്രുവരി 1-ന് അദ്ദേഹം എപ്പാർക്കിയുടെ കാനോനികാവകാശം ഏറ്റെടുത്തു. 2018-ൽ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. 2022 ഫെബ്രുവരി 22-ന് പാൽഘട്ട് രൂപതയുടെ ബിഷപ്പ് ഓഫീസിൽ നിന്ന് വിരമിച്ചു.
പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെടുന്നത്. 1964 മെയ് 29 -ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കൾ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981ൽ പാലക്കാട് രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്.
1990 ഡിസംബർ 29ന് അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാകോടതിയുടെ അധ്യക്ഷനായും രൂപതാ ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്.
ബാഗ്ളൂർ സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാനിയമത്തിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ നിയുക്ത മെത്രാൻ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2020 ജനുവരി 15ന് പാലക്കാട് സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂൺ 18 -ന് അഭിഷിക്തനായി.