കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരിയാണ് ഇന്നലെ (മാർച്ച് 28) രാത്രിയിൽ കുത്തിതുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പിൽ കൊണ്ടിട്ടത്.
അരുക്കുറ്റി, മാർച്ച് 28 -ന് രാത്രിയിൽ അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തുന്നു. മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. കൊച്ചി രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അറിയിച്ചു.
എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിനെതിരെ നാളെ സെൻ്റ് ജേക്കബ് ചാപ്പലിൽ പാപപരിഹാരദിനമായി ആചരിക്കും, ഡോ. ജോസഫ് കരിയില്‍ കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലെ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കൊച്ചി രൂപത ശക്തമായി ആവശ്യപ്പെടുന്നു.
വിശ്വാ സികൾക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിനെതിരെ നാളെ (മാർച്ച് 30) സെന്റ് ജേക്കബ് ചാപ്പലിൽ പാപപരിഹാരദിനമായി ആചരിക്കും. കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലെ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് പ്രത്യേകം ശ്രദ്ധ ഉണ്ടാകണമെന്ന് കൊച്ചി രൂപത ആവശ്യപ്പെട്ടു.
കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്ത്വത്തിൽ അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ പ്രതിഷേധിക്കുന്നു. ഇന്ന് വൈകുനേരം March 29th 2022, 5:30ന് എല്ലാ കെ.സി.വൈ.എം പ്രവർത്തകരും ചാപ്പലിൽ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ടു്, പി. ആർ. ഓ. കൊച്ചി രൂപത.
സക്രാരി തകർത്ത് ദിവ്യകാരുണ്യം മാലിന്യ ചതുപ്പിൽ എറിഞ്ഞ ഹീനപ്രവൃത്തിയിൽ പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം. ഒരു മോഷണ ശ്രമമാണെന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടിയാകണം നേര്‍ച്ചപ്പെട്ടി ചതുപ്പില്‍ കൊണ്ടുപോയി ഇട്ടിട്ടുണ്ട്. നൂറു രൂപ പോലും അതില്‍ ഉണ്ടാകാനിടയില്ല. പാവപ്പെട്ടവരുടെ ഏരിയയാണ് അത്. അതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യമാണ് അക്രമികള്‍ മുന്പില് കണ്ടിട്ടുണ്ടാകുക.
ആര് ചെയ്തുവെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് സംഭവ സ്ഥലത്തെത്തി. അവരുടെ അനുവാദത്തോടെയാണ് തിരുവോസ്തിയും മറ്റ് വസ്തുക്കളും ചതുപ്പില്‍ നിന്ന് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. ഇത്ര നിന്ദ്യമായ സംഭവം ഇനി ഉണ്ടാകാതിരിക്കുവാനായി പോലീസ് കര്‍ശനമായ നടപടിയെടുക്കണമെന്നും വിഷയത്തില്‍ ഉദാസീനത കാണിക്കരുതെന്നും ഡോ. ജോസഫ് കരിയില്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ പാപ പരിഹാര ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുശ്രൂഷകള്‍ ചാപ്പലില്‍ നടക്കും. അതേസമയം കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന സാത്താന് സേവകര്‍ അര്‍പ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. തിരുവോസ്തി വലിച്ചെറിയപ്പെട്ട നിലയിലാണ് കണ്ടെത്തിയതെങ്കിലും ഇവയില്‍ ഏതാനും തിരുവോസ്തി അക്രമികള്‍ കൊണ്ടുപോയിട്ടുണ്ടാകുമോ എന്ന ആശങ്കാജനകമായ ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ പോലീസ് അടിയന്തരമായി പ്രതികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
പരിശുദ്ധ പരമ ദിവ്യകാരുണ്യതിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ!