289 പേജുള്ള ഫ്രാങ്കോ കേസിലെ വിധിന്യായം പൂർണ്ണമായും വായിച്ചു. പ്രോസിക്കൂഷൻ കേസ് ഇതായിരുന്നു എങ്കിൽ പൂർണ്ണമായും പ്രതിഭാഗത്തിന് അർഹിക്കുന്ന വിധി പൊതുബോധത്തെ തൃപ്തിപ്പെടുത്താതെ കാര്യകാരണ സഹിതം നിയമവാഴ്ച ഉയർത്തിപ്പിടിച്ച വിധിയെഴുതിയ ജഡ്ജിക്ക് അഭിനന്ദനങ്ങൾ. അഡ്വ ശ്രീജിത്ത് പെരുമന.
കേസ് തോൽക്കാൻ കാരണം പ്രോസിക്കുഷനും,. പോലീസും. പ്രോസികൂഷനും, അന്വേഷണ സംഘത്തിനെയും പരോക്ഷമായി നിശിതമായി വിമർശിച്ച് വിധി.
ഇരയായ കന്യാസ്ത്രീയുടെ മൊഴികളിലെ പ്രകടമായ വൈരുധ്യം കേസിൽ പ്രധാനപ്പെട്ട കാരണമായി. ഇരയുടെ മൊഴികൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി.
നിർണ്ണായകമായ ഇരയുടെയും സാക്ഷികളുടെയും ഫോണുകളും, ലാപ്ടോപ്പും, മൊബൈൽ രേഖകളും ഒന്നും കോടതിയിൽ നൽകാതെ തകരാർ ആയ ഒരു ഹാർഡ് ഡിസ്ക് മാത്രം കോടതിയിൽ നൽകിയ ഇര കള്ളം പറയുകയാണെന്ന് കോടതി.
ഇര സാക്ഷികളും സാഹപ്രവർത്തകരുമായ സിസ്റ്റർമാരോട് താൻ 13 തവണ ബലാത്സംഗത്തിന് ഇരയായി എന്ന കാര്യം പറഞ്ഞിട്ടുണ്ട് എന്ന വാദം നുണയാണെന്ന് കോടതിയിൽ തെളിഞ്ഞു.
സഭയിൽ നിന്നും പുറത്തുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ച് നൽകിയ 2017 ലെ കത്തിലും പീഡനത്തേക്കുറിച്ച് പറയുന്നില്ല.
ഇര ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിനോട് പറഞ്ഞതും പ്രതി അയാളുമായി കിടക്ക പങ്കിടാത്തതിന്റെ പകയിൽ തനിക്കെതിരെ പ്രതികാര നടപടികൾ കാണിക്കുന്നു എന്നതാണ്. തന്നെ ബലാത്സംഗം ചെയ്തു എന്നല്ല എന്ന് ആറാം സാക്ഷികൂടിയായ ബിഷപ്പ് കുര്യൻ വെളിപ്പെടുത്തി.
കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോടും ഇര നൽകിയ പരാതിയിൽ പറഞ്ഞത് പ്രതിയായ ബിഷപ്പ് തനിക്ക് ലൈംഗിക ചുവയുള്ള അശ്ലീല മെസേജുകളും, ശബ്ദങ്ങളും അയക്കുന്നു എന്നതാണ്. ലൈംഗിക അതിക്രമം നടന്നു എന്ന് ആ പരാതിയിലും പറയുന്നില്ല. ഇക്കാര്യം പതിനെട്ടാം സാക്ഷിയായ കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ വ്യക്തമാക്കി
കർദിനാൾ മാർക്കിന് 2018 ൽ അയച്ച പരാതിയിലും ഒരു പ്രാവശ്യം പീഡിപ്പിച്ചു എന്നാണ് പറയുന്നത് 13 എന്ന മൊഴി ഇല്ല.
ജില്ല പോലീസ് മേധാവിക് നൽകിയ പരാതിയിൽ പീഡനം നടന്നു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ള മറ്റ് വിവരങ്ങൾ ഇല്ല.
Penile pentratiton (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം ) നടന്നിട്ടില്ല എന്ന ഇരയുടെ മൊഴിയും, 37 ആം സാക്ഷിയായ മൊഴി രേഖപെടുത്തിയ വനിത പോലീസ് ഓഫീസർക്കെതിരെയുള്ള ഇരയുടെ മൊഴിയും തെറ്റാണെന്ന് തെളിഞ്ഞു.
പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം പ്രതിയോടൊപ്പം ഏറെ ദൂരം ഒരുമിച്ച് കാറിൽ സഞ്ചരിക്കുകയും, വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
ഇനി കോൺവെന്റിൽ വരാൻ അനുവദിക്കില്ല എന്ന് ഇര പ്രതിക്ക് മെസേജ് അയച്ച ശേഷം കേരളത്തിൽ ഉണ്ടായിട്ടും കോൺവെന്റിൽ വരാതെ പോയ പ്രതി “ഞാൻ കുറുവിലങ്ങാടിലൂടെ കടന്നു പോകുകയാണ് ” എന്ന് മെസേജ് അയച്ചു എന്ന മൊഴി പ്രോസിക്കൂഷൻ വാദങ്ങൾക്ക് വിരുദ്ധമാണ് എന്ന് കണ്ടെത്തി.
ഇരയുടെ 164 രഹസ്യ മൊഴി പ്രകാരം പ്രതി ഇരക്ക് അയച്ച മെസേജിൽ ” ഞാൻ നിന്റെ തീരുമാനത്തിനോടൊപ്പം ഹൃദയപൂർവ്വം ചേരുകയാണ് , എനിക്ക് നിന്നെ കാണണം, എനിക്ക് നിന്നെ വേണം, എന്നെ വിളിക്കൂ ” ‘with heavy heart I am joining with your decision’. ‘I want to see you, I want to need you, call me’.എന്നാണ് ഉള്ളത്. അതിൽ നിന്നുതന്നെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ, ബലമായുള്ള ഭീഷണിപ്പെടുത്താലോ ഈ സന്ദേശങ്ങളിലില്ല എന്ന് വ്യക്തം.
കസിൻ ഭർത്താവുമായുള്ള ഇരയുടെ രഹസ്യ ബന്ധത്തിനെതിരെ കസിൻ പരാതി നൽകിയ ശേഷമാണ് ഇര ആദ്യമായി പീഡന ആരോപണം ഉന്നയിക്കുന്നത് എന്നത് സംശയസ്പദമാണ്.
പരാതി നൽകാനുള്ള ഇരയുടെ 2 വർഷത്തെ കാലതാമസം വിശദീകരിക്കാൻ പ്രോസിക്കൂഷന് കഴിഞ്ഞെങ്കിലും ബാക്കി രണ്ട് വർഷത്തെ കാല താമസം വ്യക്തമായിട്ടില്ല.
സിസ്റ്റർ ടിൻസിയെ മദർ സുപ്പീരിയർ ആക്കിയത് ഇരക്കും, ഒപ്പമുള്ള മറ്റ് സിസ്റ്റർമാർക്കും താല്പര്യം ഉണ്ടായിരുന്നില്ല.അതുകൊണ്ട്തന്നെ ഇര സിസ്റ്റർ ടിൻസിക്കെതിരെ പരാതി നൽകിയിരുന്നു.
കോൺവെന്റിലെ അന്തേവാസികൾക്ക് ഇടയിൽ കടുത്ത പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇരയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പുകളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
ഇരക്ക് സീറോ മലബാർ സഭയിൽ ചേരാൻ ആഗ്രഹം ഉണ്ടായിരുന്നതായി കർദിനാൾ മാർ അലഞ്ചേരിയുടെയും, ഇരയുടെയും മൊഴികളിൽ സ്ഥിതീകരിക്കുന്നു.
ഇരയും 3,4,22 എന്നീ സാക്ഷികളായ സിസ്റ്റർമാരും പള്ളിക്ക് മുൻപാകെ ചില നിബന്ധനകൾ വെച്ചിരുന്നു. കോൺവെൻറ് ബീഹാർ രൂപതക്ക് കീഴിൽ കൊണ്ടുവരണമെന്നതായിരുന്നു പ്രധാന ആവശ്യം ഈ ആവശ്യം അംഗീകരിച്ചിരുണെങ്കിൽ എല്ലാ പ്രശ്നങ്ങളും ഒത്തുതീർക്കാൻ അവർ തയ്യാറായിരുന്നു. ആവശ്യങ്ങൾ നിഷേധിച്ചപ്പോഴാണ് പരാതി നൽകിയത്.
നിർണ്ണായകമായത് മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനന്റെ നാലാം സാക്ഷി അനുപമയുമായുള്ള ടിവി ഇന്റർവ്യൂ.
രണ്ടാം സാക്ഷി ഉൾപ്പെടെ എല്ലാ സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യം.
ഫ്രാങ്കോ ബിഷപ്പും ഇരയും തമ്മിൽ നല്ല സൗഹൃദപരമായ ബന്ധമാണെന്ന് ഇമെയിൽ സംഭാഷണങ്ങൾ ഉൾപ്പെടെ നിരത്തി കോടതിയിൽ തെളിയിക്കാൻ സാധിച്ചു.(സംഭാഷണം കോടതി വിധിയിൽ ).
ഇര പ്രതിക്ക് അയച്ച ഒരു സന്ദേശം ഇങ്ങനെ“dear lordship good afternoon, Now I understood howmuch love and concern you have for mj”ssssssss, you r too late to update….just now I have seen and replied u,how is ur health, work, mission, vision, etc……takecare of mj’s too who is in and out, I mean those who rout…for studies…..praying for u, thank u……..”ഫ്രാങ്കോ ബിഷപ്പ് ഇരക്ക് അയച്ചത് ഇങ്ങനെ “oh my dear only today I saw the pictures. Beautiful.Please reply when you see this mail. thank you.”
ഇരക്ക് സ്വന്തം കസിന്റെ ഭർത്താവും സുപ്രീംകോടതി അഭിഭാഷകനുമായ ആളുമായി ബന്ധമുണ്ടെന്നുള്ള പ്രതിഭാഗം ആരോപണം കോടതിയിൽ നിർണ്ണായകമായി. ഇവർ തമ്മിൽ ബന്ധപ്പെട്ടപ്പോഴാകാം കന്യകത്വം നഷ്ടമായത് എന്ന പ്രതിഭാഗം വാദം തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി.
തന്റെ ഭർത്താവുമായി ഇര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു എന്നും അഭിഭാഷകനായ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു എന്നും, അശ്ലീല സന്ദേശങ്ങൾ ഇരുവരും കൈമാറിയിട്ടുണ്ടെന്നുമുള്ള കസിന്റെ ആരോപണം നിർണ്ണായകമായി.
തന്റെ ഭർത്താവുമായി ഇരക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് കസിൻ സഭക്ക് നൽകിയ പരാതിയും അതിലെ ആരോപണങ്ങളും, പരാതി ഇതുവരെ പിൻവലിക്കാത്തതും നിർണ്ണായകമായി.
ഇരയുമായി അവിഹിത ബന്ധം ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വക്കീലിനെ പ്രോസിക്കൂഷൻ വിസ്തരിക്കാത്തത് അത്ഭുമാണെന്ന് കോടതി.
പ്രതി തന്നെ penile Penetration (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം )നടത്തി പീഡിപ്പിച്ചെന്ന് രഹസ്യമൊഴിയിലോ, ഫസ്റ്റ് ഇൻഫോർമേഷൻ സ്റ്റേട്ട്മെന്റിലോ ഏതെങ്കിലും പരാതികളിലോ ഇര പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം സംശയതീതമായി തെളിയിച്ചു.
പ്രതി തന്നെ penile penetration (യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം )നടത്തി പീഡിപ്പിച്ചില്ല എന്ന കാര്യം ഇര പ്രത്യേകം ഡോക്ട്ടറോട് വെളിപ്പെടുത്തിയ കാര്യം മെഡിക്കൽ റിപ്പോർട്ടിൽ നിന്നും മായ്ച്ചു കളഞ്ഞു എന്നത് കോടതിയിൽ തെളിയിക്കപ്പെട്ടത്തോടെ പ്രോസിക്കൂഷന്റെ കേസ് പൂർണ്ണമായും ഇല്ലാതെയായി.
മെഡിക്കൽ റിപ്പോർട്ടിന്റെ ഒർജിനൽ കാർബൺ കോപ്പി കോടതിയിലെത്തിയപ്പോൾ ചീട്ട് കൊട്ടാരം പോലെ പൊളിഞ്ഞത് പ്രോസിക്കൂഷൻ ആരോപണങ്ങൾ “Victim a resident of St. Francis Mission Homesince 2013. History of multiple sexual assault byBishop (FrancoMulackal) who was occasionalvisitor at the convent Home. The history of assaultmultiple times 13 times ie., in 4 year period.Assault including touching of private parts, inserting his fingers in victim’s vagina, forces her totouch his private parts and ejaculation in front ofher. No history of penetrative sex according tothe victim. Last episode one year back.”
ഇതിൽ ‘No history of penetrative sex according tothe victim “(യോനിയിൽ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം നടന്നിട്ടില്ല )എന്ന ഇര ഡോക്ട്ടർക്ക് നൽകിയ മൊഴിയുടെ ഭാഗമാണ് മായ്ച്ചു കളഞ്ഞ മെഡിക്കൽ റിപ്പോർട്ട് പ്രോസിക്കൂഷൻ കോടതിയിൽ നൽകിയത്. കാർബൺ കോപ്പിയിൽ നിന്നും കോടതി യാഥാർഥ്യം മനസിലാക്കി ഡോക്റ്ററെ വിസ്തരികുകയായിരുന്നു.
ഇരയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കസിന്റെ ഭർത്താവായ സുപ്രീംകോടതി വക്കീൽ ഇരയുടെ കോൺവെന്റിൽ എത്തി അഞ്ച് ദിവസം താമസിച്ചു എന്നതും ആ സമയത്ത് ഇരുവരും ഒരുമിച്ചുണ്ടായപ്പോൾ പാതിരാത്രി 1 മണിക്ക് ഫ്രാങ്കോ ഇരയുടെ മൊബൈലിൽ “എന്താ മാഷേ ” എന്ന് മെസേജ് അയച്ചു എന്നുമൊക്കെയുള്ള ഭാര്യയുടെ പരാതിയിലെ ആരോപണങ്ങൾ നിർണ്ണായകമായി.
അഭിലാഷ് മോഹനന്റെ ഇന്റർവ്യൂ എഡിറ്റഡ് ആണ് എന്ന അനുപമയുടെ മൊഴി വ്യാജ മൊഴിയാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചു.
ബിഷപ്പ് ഇരയായ കന്യസ്ത്രീയെ കൂടെ കിടക്കാൻ നിർബന്ധിക്കുകയാണ് എന്ന് ടാക്സി ഡ്രൈവറോട് വെളിപ്പെടുത്തി എന്ന മൂന്നാം സാക്ഷിയുടെ വെളിപ്പെടുത്തൽ വിശ്വാസ യോഗ്യമല്ലെന്നും PW5 കള്ളസക്ഷിയാണെന്ന് കോടതി നിരീക്ഷിച്ചു.
സാക്ഷികളായ ഒരു സിസ്റ്റർമാരോടും തന്നെ പ്രതി പീഡിപ്പിച്ചെന്ന് ഇര വെളിപ്പെടുത്തിയിട്ടില്ല എന്ന് തെളിയിക്കാൻ പ്രതി ഭാഗത്തിന് സാധിച്ചു.
പ്രോസിക്കൂഷൻ കോടതിയിൽ സമർപ്പിച്ച ഭൂരിപക്ഷം ഡിജിറ്റൽ തെളിവുകൾക്കും നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകളും, നിയമനുസൃത വസ്തുതകലുമില്ലാത്തതിനാൽ കോടതി അഡ്മിറ്റ് ചെയ്തില്ല.
ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിക്കുന്ന കോൺവെന്റിലെ ഒന്നാം നിലയിലെ 20 നമ്പർ മുറിയുടെ അടുത്താണോ, ആ ഫ്ലോറിൽ എവിടെയാണ് ഇരയുടെ റൂം എന്നുപോലും അന്വേഷിക്കുകയോ കണ്ടെത്തുകയോ തെളിയിക്കാനോ പ്രോസികൂഷനോ പോലീസിനോ കഴിഞ്ഞില്ലെന്ന് കോടതി.
ഇര താമസിച്ച റൂം വ്യക്തമായി പറയാൻ പോലും സാക്ഷികൾക്ക് സാധിച്ചില്ല. വൈരുധ്യമാർന്ന മൊഴികളാണ് സാക്ഷികൾ നൽകിയത്.
പീഡിപ്പിച്ചു എന്ന് പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസത്തെ വീഡിയോകളിലും, ചിത്രങ്ങളിലും ഇര പ്രതിയോടൊപ്പം, ഭക്ഷണങ്ങൾ വിളമ്പി നൽകിയ മറ്റും സന്തോഷത്തോടെ കാണപ്പെട്ടു എന്ന പ്രതിഭാഗം വാദം വലിയ പരിധിവരെ നിർണ്ണായകമായി.
പ്രതിയായ ബിഷപ്പിന്റെ അശ്ലീല മെസേജുകളും, കോളുകളും ഫോണിലുണ്ടെന്ന് ആരോപിച്ചെങ്കിലും ഫോൺ ആക്രികടയിൽ കൊടുത്തെന്നും, ലാപ്ടോപ്പ് തകരാറിലായി എന്നുമൊക്കെയുള്ള ഇരയുടെ മൊഴി കള്ളമാണെന്ന് കോടതി കണ്ടെത്തി. ബലാത്സംഗ ആരോപണങ്ങളും മൊഴികളും സാധൂകരിക്കാൻ ഇവയിൽ എന്തെങ്കിലും നൽകാൻ പ്രോസിക്കൂഷന് സാധിക്കണമായിരുന്നു എന്ന് കോടതി സഹതപിച്ചു.
ഇരക്ക് കസിന്റെ ഭർത്താവുമായി ഫോണിലൂടെ നിരന്തര ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം സ്ഥിതീകരിക്കാൻ കസിന്റെയും വക്കീലായ ഭർത്താവിന്റെയും ഫോണുകൾ ആവശ്യപ്പെട്ടെങ്കിലും രണ്ടാളും കള്ളത്തരങ്ങൾ പറഞ്ഞു ഫോണുകൾ നൽകാത്തത് കോടതിക്ക് സംശയത്തിന് ഇട നൽകി.
നെല്ലും പതിരും തിരിച്ചറിയാൻ പറ്റാത്തവിധമുള്ള കേസിൽ ഇര എന്തൊക്കൊയോ വസ്തുതകൾ മറക്കാൻ ശ്രമിക്കുന്നു എന്ന് കോടതിക്ക് ബോധ്യപ്പെടുകയും, കേസിൽ സാക്ഷി മൊഴികളെ സധൂകരിക്കാനോ തെളിയിക്കാനോ പ്രോസിക്കൂഷന് സാധിക്കാതെ വരികയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഇരയുടെ മൊഴിയെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രതിയെ ശിക്ഷിക്കാൻ ഈ കേസിൽ സാധ്യമല്ലെന്നും കോടതി നിരീക്ഷിക്കുന്നു.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ക്രിമിനൽ നിയമ വിചാരണ തത്വത്തിലാണ് നിന്നുമാണ് കോടതി വിധി വെയിറ്റേജ് നൽകിയിരിയുന്നത് എന്ന് കാണാം.ഒരു വിചാരണ കോടതി ജഡ്ജ് തന്റെ മുമ്പിലെത്തിയ തെളിവുകളെയും സാക്ഷികളെയും, മൊഴികളെയും പൊതുബോധത്തിന്റെ വക്കാലത്ത് ഇല്ലാതെ നിക്ഷ്പക്ഷവും നിയമപരമായും വിലയിരുത്തിയിരിക്കുന്നു എന്നത് നിയമവാഴ്ചയുടെ കണ്ണിൽ പ്രസക്തവും അഭിനന്ദമാർഹവുമാണ്.
അതേ സമയം ഇരയാക്കപ്പെട്ട സ്ത്രീക്ക് നേരിട്ട ആക്രമണവും അതിലെ തീരാ വേദനയും, നീതിയും ഇപ്പോഴും ബാക്കിയാണ് എന്നതും വേദനജനകമാണ്.വിധിക്കെതിരെ നിയമപരമായി അപ്പീലുകൾ നൽകാനുള്ള അവകാശം ബാക്കി നിൽക്കേ കേസിൽ കൂടുതൽ നിയമ പോരാട്ടങ്ങൾക്കും, നിയമ വ്യാഖ്യാനങ്ങൾക്കും വാതിലുകൾ തുറന്നിരിക്കുകയാണ്.മുൻവിധികളില്ലാതെ നീതി നടപ്പിലാകും എന്ന് പ്രത്യാശിക്കട്ടെ….
By, അഡ്വ ശ്രീജിത്ത് പെരുമന