ഫാ. ഡോ. മൈക്കിൾ പുളിക്കൽസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ[വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികൾ, നൽകുന്ന സ്‌കോളർഷിപ്പുകൾ ധനസഹായങ്ങൾ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴിയായി നൂറുകണക്കിന് കോടികൾ ചെലവഴിക്കപ്പെടുമ്പോഴും അർഹരായ എത്രത്തോളം പേരിലേക്ക് ഈ സഹായങ്ങൾ എത്തിച്ചേരുന്നുണ്ട് എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്] 1992 -ൽ സ്ഥാപിതമായ ദേശീയ ന്യൂനപക്ഷ കമ്മീഷന് കീഴിൽ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (NMDFC) നിലവിൽ വരുന്നത് 1994 -ലാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അധഃസ്ഥിതാവസ്ഥ പരിഹരിക്കുന്നതിനായി സ്വയം തൊഴിലുകൾ തുടങ്ങുന്നതിനും മറ്റു വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും സഹായകമായ പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു…
Author: nasraayan
ജിൽസ ജോയ് ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ മറ്റൊരു ക്രിസ്തുവിന്റെ മുഖമായത്. കറുത്ത വർഗ്ഗക്കാർ ആത്മാവില്ലാത്ത വെറും ശരീരങ്ങളാണെന്ന പോലെ അവരെ ദേവാലയത്തിൽ പ്രവേശിപ്പിക്കാൻ കത്തോലിക്കർ പോലും മടിച്ചിരുന്ന കാലത്ത്, അവർക്കും ദൈവസ്നേഹവും മനുഷ്യരുടെ പരിഗണനയും ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന ബോധ്യത്തിൽ അദ്ദേഹം അടിമകളുടെ ദാസനായി. കാർത്തഹേന ( Cartagena) വൻതോതിൽ ആഫ്രിക്കൻ അടിമകളെ ഇറക്കുമതി ചെയ്തിരുന്ന തുറമുഖനഗരമായിരുന്നു. അംഗോളയിൽ നിന്നും കോംഗോയിൽ നിന്നും ആഫ്രിക്കയിലെ മറ്റ് പല രാജ്യങ്ങളിൽ നിന്നും അവരുടെ ഭരണാധികാരികൾ തന്നെ യൂറോപ്യൻ രാജ്യങ്ങളിലെ ഖനികളിലേയും മറ്റും അടിമവേലക്കായി തുച്ഛവിലക്ക് അവരെ വിറ്റു. അമേരിക്കയിൽ വിൽക്കപ്പെടാനായി മാടുകളെപ്പോലെ കൊണ്ടുവരുന്ന അവരുടെ പ്രധാന കൈമാറ്റ സ്ഥലമായിരുന്നു കാർത്തഹേന. കപ്പലിൽ സൂര്യപ്രകാശം കടന്നുചെല്ലാത്ത ഡെക്കുകൾക്കടിയിൽ ആറുപേരടങ്ങുന്ന ഗ്രൂപ്പുകളായി കഴുത്തിലും കാലിലും ചങ്ങല ചേർത്തു ബന്ധിച്ച രീതിയിൽ അടുക്കടുക്കായി അനങ്ങാൻ പോലും സ്ഥലമില്ലാതെ ആഫ്രിക്കൻ നീഗ്രോകളെ കുത്തിനിറച്ചിട്ടിരിക്കുന്ന…
മാർട്ടിൻ N ആന്റണി “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ 15:20). അവരുടെയിടയിൽ ആർദ്രമായ ഒരു സാന്നിധ്യം പോലെ. ആർദ്രത, ദയ എന്നീ പദങ്ങൾക്ക് പശ എന്നും അർത്ഥമുണ്ട്. കൂട്ടിയോജിപ്പിക്കുന്ന സാന്നിധ്യമായി യേശു ഉണ്ട്. അവന്റെ നാമത്തിൽ ഒരുമിച്ചു കൂടുക എന്നത് ആരാധനക്രമത്തിന്റെയും കൾട്ടുകളുടെയും അതിർവരമ്പുകളിൽ ഒതുങ്ങുന്ന യാഥാർത്ഥ്യമാണെന്ന് കരുതരുത്. ജീവിതത്തിന്റെ ചക്രവാളത്തെ ചേർത്തുനിർത്തുന്ന വാചകമാണത്. രണ്ടോ മൂന്നോ പേർ സത്യത്തിനു വേണ്ടി നിലപാടെടുക്കുമ്പോൾ, കലർപ്പില്ലാത്ത സ്നേഹത്തോടെ പ്രണയികൾ പരസ്പരം കൈകൾ കോർക്കുമ്പോൾ, കണ്ണുകളിൽ നോക്കി നീ എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും ആണെന്ന് പറയുമ്പോൾ, അവിടെയുണ്ട് ദൈവം. ഏതു നന്മയെയും കെട്ടുറപ്പിക്കുന്ന സാന്നിധ്യമാണവൻ. സ്നേഹത്തിന്റെ കടം വീട്ടാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നവന്റെ കൂടെയുമുണ്ട് ക്രിസ്തു. അതിലാവണ്യമാണവൻ. ഒരേയൊരു ലക്ഷ്യമേ അവനുള്ളൂ: തെറ്റുചെയ്ത് അകന്നുപോയ സഹോദരനെ തേടി ഇറങ്ങിത്തിരിക്കുക. അവന്റെ വാതിലിൽ മുട്ടി അവനുമായി സംസാരിക്കുക. “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും…
ഫാ. ജയ്സൺ കുന്നേൽ mcbs എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 -ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ “രക്ഷയുടെ പ്രഭാതം “എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു.പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ പരാമർശങ്ങൾ ഇല്ല. എ ഡി 200 -നു മുമ്പ് എഴുതപ്പെട്ട അപ്പോഫൽ ഗ്രന്ഥമായ പ്രോട്ടോ എവാങ്കേലിയും ഓഫ് ജെയിംസിൽ മറിയത്തിന്റെ ജനനത്തെക്കുറിച്ച് പരാമർശം ഉണ്ട്. ഈ ഗ്രന്ഥത്തിൻ്റെ അഞ്ചാം അധ്യായത്തിൽ മറിയത്തിന്റെ അമ്മയായ അന്നായും പരിചാരികയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട് AD 431-ലെ എഫേസോസ് സൂനഹദോസിനു ശേഷമാണ് ദൈവമാതൃഭക്തി പ്രചരിപ്പിക്കുന്നതിൽ സഭ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിയത്തിന്റെ…
ജിൽസ ജോയ് പ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി വന്ന മറിയത്തിനു നക്ഷത്രം എന്നും കൂടി അർത്ഥമുള്ള പേരിടുമ്പോൾ പോലും അവരറിഞ്ഞട്ടുണ്ടായില്ല മനുഷ്യകുലത്തിനു വഴി കാണിക്കാനുള്ള സമുദ്രതാരമാണവളെന്ന് , ജന്മപാപരഹിതമായ ഒരാത്മാവാണ് അവൾക്കുള്ളതെന്ന്. അനുസരണക്കേടിലൂടെ സൗഭാഗ്യങ്ങൾ തട്ടിത്തെറിപ്പിച്ച് കൃപാവരം നഷ്ടപ്പെടുത്തിയ ആദ്യഹവ്വയെപ്പോലെതന്നെ ഉത്ഭവപാപമില്ലാതെ ജനിച്ച രണ്ടാം ഹവ്വ പക്ഷേ, അനുസരണത്തിലൂടെ കൃപകൾ ലോകത്തിലേക്കൊഴുക്കുന്നവളായി. പരിശുദ്ധ അമ്മയുടെ ജീവിതം മുഴുവൻ തൻറെ പിതാവിനോട് കുരിശുമരണത്തോളം അനുസരണ കാണിച്ച പുത്രനെ അനുധാവനം ചെയ്യുന്നതായിരുന്നു. ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞത് ദൈവത്തിന്റെ പദ്ധതികൾ മുഴുവൻ മനസ്സിലാക്കികൊണ്ടല്ലെങ്കിലും ഒരു ഘട്ടത്തിലും അവൾ ദൈവേഷ്ടത്തെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ അതിനോട് മറുതലിക്കുകയോ ചെയ്യുന്നില്ല. മനസ്സിലാകാത്തത് സംഭവിക്കുമ്പോഴും ഉള്ളിൽ എല്ലാം സംഗ്രഹിച്ചു. ‘അവൻ…
Fr. Shinto Marayoor എല്ലാ പിറവിയിലും ഭൂമി സന്തോഷിക്കുന്നുണ്ട്. ഒരു നല്ല കാലത്തെക്കുറിച്ചു സ്വപ്നം കാണാനുള്ള സാധ്യതയാണ് ഓരോ കുഞ്ഞും. പക്ഷേ, പ്രതീക്ഷിച്ചയാൾ താനല്ലെന്നും കരുണയുള്ള മറ്റാരെയോ കാത്തിരിക്കേണ്ടതുണ്ടെന്നും പിന്നീടുള്ള ജീവിതം കൊണ്ട് അവരിൽ പലരും പറയും. അങ്ങനെ പിറവികണ്ട് ഭൂമിയനുഭവിച്ച ആഹ്ളാദം ജീവിതം കണ്ട് നിരാശയായി മാറും. എന്നാൽ ചുരുക്കം പേർ തങ്ങളുടെ ജീവിതത്തിന്റെ മഹിമകൊണ്ട് പിറവിയെയും മഹത്ത്വമുള്ളതാക്കി മാറ്റും. അത്തരത്തിൽപ്പെട്ടവരുടെ ജനനവും ആഘോഷിക്കാൻ മനുഷ്യർ നിർബന്ധിക്കപ്പെടും. മറിയം അങ്ങനെയുള്ളവരുടെ ഗണത്തിൽ പേരെഴുതപ്പെട്ടവളാണ്. മറിയത്തിന്റെ പിറവി ദിനമാണ് സെപ്തംബർ 8-ന് നാമാഘോഷിക്കുന്നത്. പക്ഷേ, മറിയം ചരിത്രത്തിലേക്കു പ്രവേശിക്കുന്നത് ക്രിസ്തുമസ് ദിനത്തിലാണ്. അലിവുള്ള ഒരു കന്യകയെ ഭൂമി ആദരവോടെ നോക്കിയ നേരം അതായിരുന്നു. യേശുവിന്റെ അമ്മയെന്ന നിലയിലാണ് ചരിത്രം മറിയത്തിന്റെ മുമ്പിൽ കൈ കൂപ്പുന്നതും ബഹുമാനത്തിന്റെ കാഴ്ചദ്രവ്യങ്ങൾ അർപ്പിക്കുന്നതും. യേശുവെന്ന സൂര്യന്റെ പ്രകാശത്തിലാണ് ലോകം മറിയത്തിന്റെ മുഖം കാണുന്നത്. ആ വെളിച്ചത്തിന്റെ അഭാവത്തിൽ മറിയം അപ്രസക്തയാകുമായിരുന്നു. എങ്കിലും, യേശുവിൽ തെളിഞ്ഞു നിന്ന…
ഫാ. വർഗീസ് വള്ളിക്കാട്ട് ആറു പതിറ്റാണ്ടുകൾ പിന്നിട്ട രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ, ഇപ്പോഴും സഭയിൽ വിവാദങ്ങളുടെ പൊടിപടലങ്ങളുയർത്തിക്കൊണ്ടിരിക്കുന്നു എന്നത് കൗതുകകരമാണ്! കൗൺസിൽ രേഖകളുടെ വായനയും വ്യാഖ്യാനങ്ങളും ചിലരെ ആവേശഭരിതരാക്കി, ചിലരെ അരിശം കൊള്ളിച്ചു, ചിലരെ വിഭ്രാന്തിയിലാഴ്ത്തി! ‘അധുനാതനീകരണവും സ്രോത:സ്ഥിതീകരണവും സഭയുടെ ‘അധുനാതനീകരണവും സ്രോത:സ്ഥിതീകരണവും’ ലക്ഷ്യമാക്കിയ കൗൺസിനുശേഷം, അതേ ലക്ഷ്യങ്ങളുടെ നിർവചനവും വ്യാഖ്യാനങ്ങളും സംബന്ധിച്ച ആശയപരവും പ്രയോഗികവുമായ അവ്യക്തതകളിൽ കുടുങ്ങി സഭാ ജീവിതംതന്നെ ഉപേക്ഷിച്ചവരുടെ എണ്ണം വളരെയാണ്. ആയിരക്കണക്കിനു സന്യസ്തരും പുരോഹിതരും തങ്ങളുടെ ജീവിതാന്തസ് ഉപേക്ഷിച്ചു. അനേകർ സഭ വിട്ടുപോയി! സഭയുടെ അധുനാതനീകരണം എന്താണ്? മാറുന്ന ലോകത്തിനനുസരിച്ചു സഭയെ മാറ്റിപ്പണിയുക എന്നാണ് പലരും അതിനെ വായിച്ചതും വ്യാഖ്യാനിച്ചതും. അങ്ങനെ അതിനെ ഗ്രഹിച്ചവർ ‘സഭയെ ആധുനികവൽക്കരിക്കാനുള്ള’ ശ്രമങ്ങളാരംഭിച്ചു. സഭാജീവിതത്തിന്റെ അടിസ്ഥാന തലമായ ആരാധനാ ജീവിതത്തിലാണ് നവീകരണങ്ങൾക്കു തുടക്കമിട്ടത്. ആരാധനക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതിൽത്തന്നെ അവസാനിക്കുന്നില്ല, കാരണം, ആരാധനയുടെ മാനദണ്ഡങ്ങൾ ജീവിതക്രമങ്ങളുടേതുമാണ്! അത് ആദ്ധ്യാത്മിക ജീവിതക്രമത്തിലും ദൈവശാസ്ത്ര വീക്ഷണങ്ങളിലും സഭയുടെ കാനോനിക അച്ചടക്കത്തിലുമെല്ലാം പ്രതിഫലിക്കും!…
റോബിൻ സക്കറിയാസ് സ്തുതി ഒരിക്കലും അവസാനിക്കാതിരിക്കട്ടെ! ബൈബിളിൽ മാർക്കോസിന്റ് സുവിശേഷം 10: 17 -ൽ ധനികനായ ഒരു യുവാവിന്റെ കഥ പറയുന്നുണ്ട്. സമ്പന്നനായ ആ യുവാവിനോട് ക്രിസ്തു പറയുന്നു; “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തതിനു ശേഷം എന്നെ പിന്തുടരുക ” സമ്പന്നനായ ആ യുവാവ് അത് കേട്ട് വിഷമത്തോടെ തിരിച്ചുപോയി എന്നും പറയുന്നുണ്ട് . എന്നാൽ തനിക്കുണ്ടായിരുന്ന സമ്പത്തും പ്രശസ്തിയും സുഖസൗകര്യങ്ങളെല്ലാം തന്റ പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനെ, അവന്റ മണവാട്ടിയായി അനുഗമിച്ച അനുഭവ കഥയാണ് അമേരിക്കക്കാരിയായ ഹോളിവുഡ് നടി ഡൊളാറസ് ഹാർട്ടിന് പറയാനുള്ളത്.1938 ഒക്ടോബർ 20-ന് ചിക്കാഗോയിലാണ് ഡോളോറസ് ജനിച്ചത്. അക്കാലത്ത് അറിയപ്പെട്ടിരുന്ന നടൻ ബെർട്ട് ഹിക്‌സിന്റെയും ഹാരിയറ്റ് ഹിക്‌സിന്റെയും ഏക മകളായിരുന്നു അവൾ. ഹാർട്ടിന്റെ അച്ഛന് ലഭിച്ച സിനിമാ ഓഫറുകളെ പിന്തുടർന്ന് കുടുംബത്തെ ചിക്കാഗോയിൽ നിന്ന് ഹോളിവുഡിലേക്ക് മാറ്റി. തുടരെ തുടരെ സിനിമാ സെറ്റുകളിൽ പിതാവിനെ സന്ദർശിച്ചിരുന്ന ഹാർട്ട് താമസിയാതെ ഒരു സിനിമാനടിയാകാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം, ഹാർട്ട് അവളുടെ…
ജിൽസ ജോയ് കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000-ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും യേശുവിനെപറ്റി അവരെ പഠിപ്പിച്ചതും?” മദർ പറഞ്ഞു, “ഞാൻ അതൊന്നും ചെയ്തില്ല. അവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ അവരോട് ചോദിക്കും, “നിങ്ങൾക്ക് ക്രിസ്തുവിനെപ്പറ്റി കേൾക്കണോ? ” അവർ ചോദിക്കും, “ക്രിസ്തു മദറിനെപ്പോലെ ആണോ? ” മദർ പറയും, “അല്ല, ഞാൻ അവനെപ്പോലെ ആവാൻ ശ്രമിക്കുന്നു”. “എങ്കിൽ ഞങ്ങൾക്കും ക്രിസ്ത്യാനി ആവണം” അവർ പറയും”…ഇത്ര സിമ്പിൾ ആയിരുന്നു മദറിന്റെ സുവിശേഷപ്രഘോഷണം. സ്നേഹിച്ചും ശുശ്രൂഷിച്ചും നടന്ന ആ അമ്മയുടെ ചെയ്തികളിലൂടെയാണ് ആളുകൾ ക്രിസ്തുവിനെ മനസ്സിലാക്കിയത്. സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ്…
വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമായതിനാൽ ഈ പ്രസ്താവന നൽകുന്നു. 1-പരിശുദ്ധ മാർപാപ്പ വിളിച്ചുകൂട്ടുന്ന സാർവത്രിക സഭയിലെ മെത്രാൻ സിനഡും സീറോമലബാർസഭയുൾപ്പെടുന്ന പൗരസ്ത്യസഭകളിലെ ഭരണസംവിധാനമായ മെത്രാൻ സിനഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് സിനഡു സമ്മേളനങ്ങളെക്കുറിച്ചും ഏകീകൃത വിശുദ്ധകുർബാനയർപ്പണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതെന്ന് വ്യക്തമാണ്. ആഗോളസഭാ സിനഡിൽ പരിശുദ്ധ പിതാവ് തീരുമാനിക്കുന്ന പ്രകാരം മെത്രാന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 2-പൗരസ്ത്യസഭകളിലെ പ്രത്യേക ഭരണസംവിധാനമായ സഭാസിനഡിൽ മെത്രാന്മാർ മാത്രമാണ് അംഗങ്ങൾ (c. 102 § 1). ഇത് പരിശുദ്ധ പിതാവ് അംഗീകരിച്ചു നൽകിയ സഭാനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ്. 3-പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമം c. 102 § 3 പ്രത്യേക സന്ദർഭങ്ങളിൽ ക്ഷണിതാക്കളായി വിശ്വാസികളുടെ പ്രതിനിധികൾക്ക് സിനഡിൽ…