Author: nasraayan

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ച, ഒരു സവിശേഷമായ പ്രാർത്ഥനയെ, നിങ്ങൾക്കും പരിചയപ്പെടുത്തുന്നു. ആദ്യമേ, ദൈവത്തിന് നന്ദി. എളിയവനായ എനിക്ക്, ഇത് വെളിപ്പെടുത്തി തന്നതിന്, ദൈവത്തിന് മാത്രം മഹത്വം. ഒരു തീരാ വേദനയുടെ, മനസ്സ് മുറിഞ്ഞ അവസ്ഥയിൽ, യാത്ര മധ്യേയുള്ള പ്രാർത്ഥനയിൽ, ഈശോ എന്തിന്, ഇപ്രകാരം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുവെന്നതിന്റെ വ്യാഖ്യാനവും തുടർന്നു നൽകി. നാമെല്ലാവരും പ്രാർത്ഥിക്കുന്നവരാണ്. പല ആവശ്യങ്ങൾക്കായി, പല രീതികളിലും നാം പ്രാർത്ഥിക്കാറുണ്ട്. കള്ളനും പ്രാർത്ഥിക്കും, ഇന്ന് രാത്രിയിൽ മോഷ്ടിക്കുവാൻ നല്ലൊരു വീട് കാണിച്ചു തരണമേ എന്ന്. മരുമകൾ ഒരുപക്ഷേ പ്രാർത്ഥിക്കുമായിരിക്കും, എനിക്ക് സ്വസ്ഥത തരാത്ത, ഈ ഭർത്താവിന്റെ വീട്ടുകാർ ഒന്ന്, ചത്തൊടുങ്ങിയിരുന്നെങ്കിൽ എന്ന്. അവിഹിത ബന്ധം തുടരുന്നവർ, ആരും അത് അറിയാതിരിക്കാൻ പ്രാർത്ഥിച്ചേക്കാം.ബിസിനസ് ചെയ്യുന്നവർ, തൊട്ടടുത്ത എതിരാളിയായ ബിസിനസ്സുകാരൻ തകരാനും, തനിക്ക് ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കാം. പഠിക്കാൻ ഒരു ശ്രമം പോലും നടത്താത്ത കുട്ടിയും, തനിക്ക് ഉന്നത വിജയം തരണമേ എന്നു പ്രാർത്ഥിക്കാം. തന്റെ പ്രേമബന്ധം മാതാപിതാക്കൾ അംഗീകരിക്കുവാൻ,…

Read More

Simon Varghese വീണ്ടും കൃപാസനം വാർത്തയിൽ നിറയുകയാണ്. അനിൽ ആൻ്റണിയുടെ അമ്മ എന്തോ മഹാപാതകം ചെയ്തതു പോലെയാണ് ട്രോളുകൾ. അപ്പൻ അംഗമായിരിക്കുന്ന രാഷ്ട്രീയ പാർട്ടിയിൽത്തന്നെ മകൻ അംഗമായിക്കൊള്ളണമെന്ന് സ്വതന്ത്ര്യ ഭാരതത്തിൽ നിയമമുണ്ടോ? അനിൽ തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയപാർട്ടിയിൽ ചേർന്നു. അതിന് അയാളെ സോഷ്യൽ മീഡിയാ ചന്തയിലിട്ട് കൂട്ടമായി അലക്കിപ്പിഴിയാൻ ശ്രമിക്കുകയല്ല, മറിച്ച്, ആദർശ ധീരനായി കേരളം അറിയുന്ന അപ്പൻ മുന്നണിപ്പോരാളിയായുള്ള രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാൻമകന് പ്രചോദനം കിട്ടാത്തത് എന്തുകൊണ്ടാണ് എന്നു ചിന്തിക്കുകയാണ് അന്തസ്സുള്ള രാഷ്ട്രീയക്കാർ ചെയ്യേണ്ടത്. കൃപാസനത്തിൽ ആ അമ്മ എന്താണു പറഞ്ഞത്?”എനിക്ക് ബിജെപിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവും മാറ്റി എനിക്ക് പുതിയ ഹൃദയം തന്നു” -മനുഷ്യഹൃദയങ്ങളിൽ നിന്ന് അറപ്പും വെറുപ്പും ദേഷ്യവും അകറ്റി ദൈവസ്നേഹത്താൽ നിറക്കുക – അതാണ് ധ്യാനകേന്ദ്രങ്ങളുടെ ലക്ഷ്യം. ബിജെപിയോട് എന്നല്ല, വ്യക്തികളോടും, പ്രസ്ഥാനങ്ങളോടും അറപ്പും വെറുപ്പും ദേഷ്യവും പകയും, പ്രതികാരവാഞ്ഛയും വെച്ചു പുലർത്താതിരിക്കുകയാണ് സംസ്ക്കാരമുള്ളവർ ചെയ്യേണ്ടത്. എതിർപ്പ് ആശയങ്ങളോടു മാത്രമായിരിക്കണം.ആശയങ്ങളെ ആശയപരമായി നേരിടണം; കപടതയും…

Read More

ജിൽസ ജോയ് “എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല. എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കൂ, അപ്പോൾ പിന്നെ ഞാൻ നിന്നെ നിരസിക്കില്ല”.പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം ഈ വാക്കുകളിൽ വ്യക്തമാണ്. സഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരഞ്ഞുവന്നപ്പോഴും ഈ സ്നേഹമാണ് പിടിച്ചുനിൽക്കാൻ വിശുദ്ധനെ സഹായിച്ചത്. 1918 മുതൽ 1968 വരെ അൻപതുകൊല്ലത്തോളം അദ്ദേഹം പഞ്ചക്ഷതങ്ങൾ വഹിച്ചു, ക്രിസ്തുവിനെ പീഡിപ്പിച്ച, വേദനയുളവാക്കുന്ന, രക്‌തമൊലിക്കുന്ന, മുറിവുകൾ. സഹനങ്ങൾ ശാരീരികം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള പ്രസിദ്ധി മൂലം, ഒന്ന് കാണാനും അദ്ദേഹത്തിന്റെ അടുത്ത് കുമ്പസാരിക്കാനുമായി ഇടതടവില്ലാതെ പ്രവഹിക്കുന്ന ജനം, ഇതിനിടയിൽ സംശയദൃഷ്ടികളായ മറ്റ് വൈദികരുടെയും മേലധികാരികളുടെയും, അതിന്റെ ഫലമായി വത്തിക്കാനിൽ നിന്നുമൊക്കെയുള്ള ഇടപെടലുകൾ. എന്തായിരുന്നു ആ പാതിരി അനുഭവിച്ച വിഷമങ്ങളുടെയെല്ലാം കാരണം? പാപികൾ…

Read More

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളാണ് നമുക്ക്‌ ലഭ്യമായിട്ടുള്ളതെങ്കിലും, ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭ അതിനെ വളരെ അമൂല്യമായി കണക്കാക്കി വരുന്നു. ചുങ്കപിരിവുകാരനായ വിശുദ്ധ മത്തായിയും യേശുവുമായിട്ടുള്ള അത്ഭുതകരമായ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശുദ്ധ മര്‍ക്കോസിന്റെയും, വിശുദ്ധ ലൂക്കായുടേയും വിവരണം മത്തായിയുടെ സ്വന്തം വിവരണത്തോട് സമാനമാണ്. തങ്ങളുടെ അധികാരികള്‍ക്ക് വേണ്ടി കൂടുതല്‍ ചുങ്കം പിരിക്കുന്നതിനനുസരിച്ചായിരുന്നു ചുങ്കപ്പിരിവുകാരുടെ ജീവിതത്തിന്റെ ഉന്നതി. അതിനാല്‍ അക്കാലങ്ങളില്‍ റോമന്‍ സാമ്രാജ്യത്തിനുവേണ്ടി യഹൂദിയായില്‍ ചുങ്കം…

Read More

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS പൗരസ്ത്യ സഭകൾ (Orientalium Ecclesiarum) എന്ന പ്രബോധനം (decreta)രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ വന്ന പല പിതാക്കന്മാർക്കും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചു കാര്യമായ അറിവില്ലായിരുന്നു എന്നതാണ് സത്യം. ഇന്നാണെങ്കിൽ പോലും യൂറോപ്പിലും അമേരിക്കയിലും പൗരസ്ത്യ സഭകളെന്നു കേൾക്കുമ്പോൾ ഓർത്തഡോക്സ് സഭകളെയാണ് ജനങ്ങളോർമ്മിക്കുക; മെത്രാന്മാരുടെയും സമർപ്പിതരുടേയും വൈദികരുടെയും കാര്യവും ഏതാണ്ടതുതന്നെ. പാശ്ചാത്യ റോമാസാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും പരസ്പരം കലഹിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിർത്തിക്കുള്ളിലെ കത്തോലിക്കാസഭയും പരസ്പരം ഭിന്നിച്ചു. മാത്രമല്ല ഈ ഇരുരാജ്യാതിർത്തിക്കപ്പുറമുള്ള സഭകളും പൗരസ്ത്യമോ പാശ്ചാത്യമോ ആയ സഭകളോട് ചേർന്ന് പ്രവർത്തക്കാൻ പല കാരണങ്ങൾകൊണ്ടും നിർബന്ധിതരായി. മാത്രമല്ല അവരും പിന്നീട് പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ സ്വയം കരുതുകയും സ്വയം വിശേഷിപ്പിക്കയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ റോമാസാമ്രാജ്യത്തിന് പുറത്തുള്ള സഭകളുടെ തനതായ തനിമ അറിയപ്പെട്ടില്ല; സംരക്ഷിക്കപ്പെടുകയോ വീണ്ടെടുക്കുകയോ ചെയ്തില്ല. അതിനും പുറമെ കാലക്രമേണ പൗരസ്ത്യ റോമാസാമ്രാജ്യാതിർത്തിക്കുള്ളിൽ പാശ്ചാത്യ സഭയും പാശ്ചാത്യ റോമാസാമ്രാജ്യാതിർത്തിക്കുള്ളിൽ പൗരസ്ത്യസഭയും ശാഖകൾ തുടങ്ങുകയും…

Read More

ഒരു നവജാതശിശുവിന്റെ ആദ്യത്തെ കരച്ചിൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. എന്നാൽ നവംബർ 1, 2022-ൽ അതാണ്‌ അവിടെ സംഭവിച്ചതും. അടിയന്തിര സി സെക്ഷനിലൂടെ ( സിസേറിയനിലൂടെ) കുഞ്ഞു ജോണിനെ പുറത്തെടുക്കും മുൻപ്, കാനഡയിൽ നേഴ്‌സ് ആയ അവന്റെ അമ്മ ജൂലിക്ക് സങ്കീർണ്ണമായ ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു. ജൂലി അവളുടെ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് 37 ആഴ്ചകൾ പിന്നിട്ടപ്പോഴാണ് അതിശക്തമായ വേദന ഒരാഴ്ചയോളം ഉണ്ടായത്. ആശുപത്രിയിൽ പോയി അവളുടെ ഗൈനക്കോളജിസ്റ്റിനെ കണ്ടെങ്കിലും വേദനയുടെ കാരണം വ്യക്തമായിരുന്നില്ല. വയറുവേദനയിലാണ് തുടങ്ങിയത്. കുറച്ചു ദിവസത്തിനുള്ളിൽ, തലയിലേക്ക് , നെറ്റിയിലേക്ക് , താടിയിലേക്ക്, ഷോൾഡറിലേക്ക് വേദന വ്യാപിച്ചു. ശക്തമായ പനി ബാധിച്ച് അത്യാഹിതവിഭാഗത്തിൽ പ്രവേശിക്കപ്പെട്ടപ്പോഴാണ് ഹൃദയവാൽവിന് തകരാറുണ്ടെന്നും ടൈപ്പ് എ അയോട്ടിക് ഡിസ്സക്‌ഷൻ ആണെന്നും മനസ്സിലായത്. ‘വിധവയാക്കുന്നവൻ’ എന്ന പേര് കൂടി ഈ രോഗത്തിനുണ്ടെന്ന് പറയുമ്പോൾ അതിന്റെ ഗൗരവം ഊഹിക്കാമല്ലോ. അത്യാഹിത മെഡിക്കൽ വിഭാഗത്തിൽ ആ രോഗനിർണ്ണയം നടത്തികഴിഞ്ഞപ്പോഴേ, ഇത് അമ്മയ്ക്കും കുട്ടിക്കും ജീവൻ-…

Read More

ക്രൈസ്തവ മാധ്യമങ്ങളുടെ ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറി വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുവാൻ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് ആരംഭമാകുന്നത്. പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടന്നിട്ടുണ്ട്‌. ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയന്‍ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ”ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ” എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. അനുദിനം പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ ഇരകളായവരെ പ്രചോദിപ്പിച്ചുകൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ…

Read More

വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എ‌ഡി 304 -നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല. എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി ഇന്നും അവശേഷിക്കുന്നു. വൈദികരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരത്ഭുതം ശ്രദ്ധാർഹമാണ്‌. കഴിഞ്ഞ വര്‍ഷം നേപ്പിൾസിൽ ആർച്ച് ബിഷപ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് ഉണങ്ങിയ ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരിന്നു. Liber Saeramentorum (Vol.8p233) എന്ന പുസ്തകത്തിൽ കർദ്ദിനാൾ ഷൂസ്റ്റർ…

Read More

ഫാദർ ജെൻസൺ ലാസലെറ്റ് ലാസലെറ്റിലെ കരയുന്ന മാതാവ്പാവപ്പെട്ട രണ്ട്ഇടയ പൈതങ്ങളുടെ കഥയാണിത്. ഒരു നാൾ അവരിരുവരും ആടുകളെ മേയ്ക്കാൻ മലയിലേക്ക് പോയി.ഒരു പാറക്കല്ലിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു. അല്പനേരം മയങ്ങിയ ശേഷം ഉണർന്ന് നോക്കിയപ്പോൾ അവരുടെ ആടുകളെ കാൺമാനില്ല.അടുത്ത കുന്നിലേക്ക് അവർ ഓടിക്കയറി. അതിന് താഴെയുള്ള താഴ്വാരത്ത് ആടുകൾ മേയുന്നത് കണ്ടപ്പോൾ അവർക്കാശ്വാസമായി. ഉച്ചഭക്ഷണം കഴിക്കാനിരുന്ന പാറ ലക്ഷ്യമാക്കി അവർ തിരിച്ചു നടന്നു.പെട്ടന്നാണത് സംഭവിച്ചത്;ആ പാറക്കല്ലിൽ ഒരു അഗ്നിഗോളം.അതിനു നടുവിൽ ഒരു സ്ത്രീ ഇരുന്ന് കരയുന്നു. കുട്ടികളിൽ ഒരുവനായ മാക്സിമിൻ, കൂടെയുള്ളമെലനിയോട് പറഞ്ഞു: “സൂക്ഷിക്കുക അതൊരു ഭൂതമാണെന്ന് തോന്നുന്നു.അത് നമ്മെ ആക്രമിക്കാൻ വന്നാൽ നമുക്ക് ഈ വടി ഉപയോഗിച്ച് തിരിച്ചാക്രമിക്കാം.”ഇതെല്ലാം കണ്ടിട്ടും അസ്വഭാവികമായതൊന്നും സംഭവിക്കാത്തതു പോലെ ശാന്തമായ് നിന്നിരുന്ന ‘ലുലു’ എന്ന പട്ടിക്കുട്ടി അവരെ അതിശയപ്പെടുത്തി.കുട്ടികളുടെ ഭയത്തെ ദുരീകരിച്ചു കൊണ്ട് ആ സ്ത്രീ എഴുന്നേറ്റ് പുഞ്ചിരിയോടെ അവരോട് പറഞ്ഞു: “ഭയപ്പെടേണ്ട മക്കളെഅടുത്ത് വരൂ ….നിങ്ങളോടെനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട് …”ഒരു കാന്തിക ശക്തിയാൽ…

Read More

ജിൽസ ജോയ് ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ , വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പാവം ബാലൻ, ദൈവപരിപാലന കൊണ്ട് മാത്രം സെമിനാരി പഠനം പൂർത്തിയാക്കി, പറക്കും പുണ്യാളനെന്ന അപൂർവ്വബഹുമതിയോടെ കത്തോലിക്കാസഭയുടെ മുത്തായി, അതാണ്‌ കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ്, അല്ലെങ്കിൽ ജോസഫ് കൂപ്പർത്തീനോ. സംഭവബഹുലവും, വിശുദ്ധിയുടെ സുഗന്ധം പരത്തുന്നതുമായ, ആ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് പോയാലോ? അറിയണ്ടേ എഴുതാനും വായിക്കാനും അറിയാത്ത ആ ‘വിഡ്ഢി’ പുരോഹിതനായ, വിശുദ്ധനായ ആ കൃപയുടെ വഴികൾ!ഈശോയുടെയും വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും പോലെ ഒരു എളിയ കാലിതൊഴുത്തിലാണ് ജോസഫ് ഡേസ, 1603 ജൂൺ 17-ന് ഇറ്റലിയിൽ, ബ്രിണ്ട്സിക്കും ഓട്രന്റോക്കും ഇടയിലുള്ള കൂപ്പർത്തീനോ എന്ന പ്രദേശത്ത് ജനിക്കുന്നത്. ചെരുപ്പുകുത്തിയായിരുന്ന അപ്പൻ മൂക്കോളം കടത്തിൽ മുങ്ങി ഇടക്കിടക്ക് പുറപ്പെട്ടു പോയിരുന്നു. താമസിക്കുന്ന വീട് പോലും പണം തിരിച്ചുചോദിക്കുന്നവരെ തൃപ്തിപ്പെടുത്താൻ വേണ്ടി, വിറ്റ നിലയിലും.…

Read More