Author: nasraayan

ഫാ. ലിബിൻ കൂമ്പാറ ഒ. പ്രേം പെസഹാ കുഞ്ഞാടായ ഈശോയിൽ അനുഗ്രഹിക്കപെട്ടവരെ, ഏവർക്കും പെസഹാതിരുനാളിൻ്റെ പ്രാർത്ഥനമംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു. കൊറോണ വയറസിൻ്റെ സംഹാരതാണ്ഡവത്താൽ ഭയചകിതരായി സ്വയം നമ്മെതന്നെ ഭവനങ്ങളിൽ സുരക്ഷിതരാക്കിയ കാലഘട്ടത്തിനു മരണ ഗന്ധമുണ്ടായിരുന്ന ആദ്യത്തെ പെസഹയുമായിഅഭേദ്യ ബന്ധമുണ്ടായിരുന്നതായി ഇന്ന്നാം തിരിച്ചറിയുകയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് കൊറോണ വയറസിന്റെ രൂപത്തിൽ സംഹാരദൂതൻ വിവിധ രാജ്യങ്ങളിലൂടെ രക്തം കുടിച്ചുകടന്നുപോയപ്പോൾ ആദ്യത്തെ പെസഹാ സംഹാരദൂദൻ വാളുമായി ഈജിപ്തിലൂടെ കടന്നുപോയ ആദ്യ പെസഹാരാത്രിയിൽ ഈജിപ്തിലെ ഭവനങ്ങളിൽ ആദ്യജാതരുടെമേൽ മരണം കഴുകനെപ്പോലെ പറന്നിറങ്ങി. ഇസ്രായേൽ ഭാവനകളിലാകട്ടെ പെസഹാ കുഞ്ഞാടുകളാണ് പിടഞ്ഞു മരിച്ചത്. കൊല്ലപ്പെട്ട കുഞ്ഞാടിൻ്റെ രക്തം വാതിൽ പടിയിൽ അടയാളം തീർത്തപ്പോൾ മരണത്തിൻ്റെ കഴുകൻ ഇസ്രായേൽ ഭാവനകളെ വലംവച്ച് പറന്നു പോയി. സംഹാരദൂതനായി രോഗങ്ങളും, പകർച്ചവ്യാധികളും മറ്റും നമ്മെ ആക്രമിക്കുമ്പോൾ കുഞ്ഞാടിൻ്റെ , കൊല്ലപ്പെട്ട കുഞ്ഞാടിൻ്റെ രക്തം നമ്മെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. സുഖജീവിതങ്ങൾക്ക് മുന്നിൽ ദൈവത്തെ മറന്നു പോകുന്ന ആധുനിക തലമുറക്കുമുന്പിൽ സ്നേഹമായി നമ്മിലേക്കുവരുന്ന പെസഹാക്കുഞ്ഞാടിൻ്റെ…

Read More

വലിയശനി എന്നത്‌ പരിത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിനങ്ങളായ നോമ്പുകാലത്തിന്റെ അവസാനം കുറിക്കുന്ന ദിനവും അതോടൊപ്പംതന്നെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളായ ഉയിര്‍പ്പുകാലത്തിലേക്ക്‌ നയിക്കുന്ന ദിനവുമാണ്‌. ഇന്നത്തെ ആരാധനക്രമത്തില്‍ മൂന്ന്‌ പ്രധാനകര്‍മ്മങ്ങള്‍ നാം അനുഷ്ടിക്കുന്നുണ്‌ട്‌. 1-മിശിഹാ ലോകത്തിന്റെ പ്രകാശമാണെന്ന്‌ അനുസ്‌മരിച്ചുകൊണ്‌ട്‌ നാം തിരി തെളിക്കുകയും ആ കര്‍മ്മത്തിലൂടെ ക്രിസ്‌തു ലോകത്തിന്റെ പ്രകാശമാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യും. 2- ആദിമ സഭയിലെ ജ്ഞാനസ്‌നാന ക്രമത്തെ അനുസ്‌മരിച്ചുകൊണ്‌ട്‌ നാം നമ്മുടെ ജ്ഞാനസ്‌നാന വ്രതം നവീകരിക്കും. 3-ജ്ഞാനസ്‌നാനത്തിന്റെ അവിഭാജ്യഘടകമായ അനുരഞ്‌ജത്തിന്‌ തയാറാണെന്ന്‌ കാണിക്കാന്‍ നാം നമ്മുടെ പാപങ്ങല്‍ ഏറ്റുപറയുകയും മറ്റുളളവരുമായി രമ്മ്യയപ്പെടുകയും ചെയ്യും. വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ ക്രിസ്‌തുവിനെ അവതരിപ്പിക്കുന്നത്‌ എല്ലാവരെയും പ്രകാശിപ്പിക്കുന്ന വെളിച്ചമായിട്ടാണ്‌ (1.9). ക്രിസ്‌തുവിന്റെ വെളിച്ചത്തില്‍ പങ്കുചേര്‍ന്നുകൊണ്‌ട്‌ ലോകത്തിന്റെ വെളിച്ചമാകാനുളള വിളിയാണ്‌ ഓരോ ക്രിസ്‌ത്യാനിയും സ്വീകരിച്ചിരിക്കുന്നത്‌ (മത്തായി 5.14). ഈ വെളിച്ചത്തില്‍ പങ്കുപറ്റാന്‍ സാധിക്കണമെങ്കില്‍ ക്രിസ്‌തുവിനോടൊത്ത്‌ മരിക്കാന്‍ (മാമോദീസ മുങ്ങാന്‍) നാം തയ്യാറാകണം: എനിക്ക്‌ ഒരു മാമോദീസാ മുങ്ങുവാനുണ്‌ട്‌ അത്‌ നിവര്‍ത്തിയാകുവോളം ഞാന്‍ അസ്വസ്ഥനായിരിക്കും… (ലുക്കാ 12.50).…

Read More

മാർട്ടിൻ ആന്റണി സുവിശേഷങ്ങളിലെ ഏറ്റവും സുന്ദരവും രാജകീയവുമായ ആഖ്യാനം യേശുവിന്റെ കുരിശു മരണമാണ്. അവന്റെ ജീവിതം ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ചമൽക്കാരത്തിനേക്കാൾ സുവിശേഷാഖ്യാനം അതിന്റെ ലാവണ്യം മുഴുവനും വാരി വിതറിയിരിക്കുന്നത് അവന്റെ മരണത്തെ ചിത്രീകരിക്കുമ്പോഴാണ്. ഇരുളിമ നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ സ്നേഹത്തിന്റെ കടുംനിറങ്ങൾ തെളിഞ്ഞുനിൽക്കുന്നത് അവിടെ കാണുവാൻ സാധിക്കും. നമുക്കറിയാം മരണം ഒരു ധ്യാന വിഷയം എന്നതിനേക്കാളുപരി നമ്മുടെ തൊട്ടടുത്തു നിൽക്കുന്ന ഒരു സഹോദരസാന്നിധ്യമാണെന്ന കാര്യം. ദുഃഖവെള്ളിക്ക് മരണത്തിന്റെ ഒരു ഗന്ധമുണ്ട്. സഹനത്തിന്റെ പിടച്ചിലുകളുണ്ട്. ഗർഭപാത്രത്തിന്റെ വിങ്ങലുകളുണ്ട്. സൗഹൃദത്തിന്റെ നഷ്ടബോധമുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഒരു ഏട് ദുഃഖവെള്ളിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണ നമ്മൾ സഹനത്തിന്റെ നാളുകളിലാണ് ദൈവത്തെ അന്വേഷിക്കാറുള്ളത്. പക്ഷേ ഇന്നു നമ്മുടെ മുന്നിലുള്ളത് സഹിക്കുന്ന, വേദനിക്കുന്ന, മരിക്കുന്ന ഒരു ദൈവമാണ്. ഇനി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ സാധിക്കില്ല ആ കുരിശിനോട് ചേർന്ന് നിൽക്കുകയല്ലാതെ. ദൈവത്തിന് തന്നെക്കുറിച്ച് നൽകാൻ സാധിക്കുന്ന ഏറ്റവും ശക്തവും വ്യക്തവുമായ ചിത്രം കുരിശാണ്. ദൈവം ആരാണെന്നറിയണമെങ്കിൽ…

Read More

ഫാ. ലിബിൻ കൂമ്പാറ ഒ. പ്രേം ക്രൂശിതനായ മിശിഹായിൽ ഏറെ സ്നേഹിക്കപെടുന്നവരെ ഇന്ന് ദുഃഖവെള്ളി, വിശ്വസത്തെ കുരിശുമായി ബന്ധിപ്പിച്ച ദിനം! നമ്മുടെ ദേവാലയങ്ങൾക്കു കുരിശു അടയാളചിഹ്നമായി ലഭിച്ചത് ദുഖവെള്ളിയാഴ്ചയാണ്. കൗദാശിക ബലിയുടെ കാരണമായ യഥാർത്ഥ ബലിയെ ധ്യാനിക്കാനായി വിശുദ്ധ കുർബാനയെതന്നെ വേണ്ടെന്നു വയ്കപെട്ട ആണ്ടുവട്ടത്തിലെ ഏകദിനമാണിത്. യഹൂദർക്ക് ശാപവും യവർക്കു ഭോഷത്തവുമായിരുന്ന കുരിശിനെ ഈശോ തൊട്ടപ്പോൾ അത് ഭൂമിയിലെ ഏറ്റവും പൂജ്യമായ അടയാളമായി മാറി; ഇഷ്ടമില്ലാത്തവരെ ക്രൂരമായി നശിപ്പിക്കാൻ ഫിനിഷ്യരും പിന്നീട് റോമക്കാരും കണ്ടെത്തിയ ഭീകരതയുടെ അടയാളമായിരുന്നു കുരിശ്. എന്നാൽ, ഈശോ വരുമ്പോൾ എല്ലാ ശാപവും അനുഗ്രഹീതമാകും; എല്ലാ കണ്ണുനീരിലും പ്രകാശമുണ്ടാകും എല്ലാ സഹനങ്ങളും അനുഗ്രഹീതമായിമാറും…. ഈശോ കടന്നുവരുമ്പോൾ എല്ലാ സഹനങ്ങളും ശാപങ്ങളും രോഗങ്ങളും അപമാനങ്ങളുമാകുന്ന കുരിശുകൾ രക്ഷാകരമാകുമെന്നതാണ് ദുഖവെള്ളിയുടെ ആദ്യത്തെ ആശ്വാസ ചിന്ത.”……ഈശോ മിശിഹായെ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വി. കുരിശിനാൽ അങ്ങ് ലോകത്തെ രക്ഷിച്ചു …..”കുരിശിന്റെ വഴിയിൽ നാം പരിചരിച്ച വി. ഫ്രാൻസിസിന്റെ പ്രാർത്ഥന ക്രിസ്തിയ വിശ്വാസത്തിന്റെ…

Read More

മാർട്ടിൻ N ആന്റണി ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും സ്നേഹത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നു പറയുന്ന കുരിശും ക്രൂശിതനും നമ്മുടെ നയനങ്ങളിലും ഹൃദയങ്ങളിലും നിറയുന്ന ദിനങ്ങൾ. അതാണ് വിശുദ്ധ വാരം. ആരാണ് യേശു എന്നറിയാൻ താല്പര്യമുണ്ടോ? ഇത്തിരി നേരം കുരിശിൻ കീഴിൽ നിന്നാൽ മാത്രം മതി. അപ്പോൾ അവനെ മാത്രമല്ല, നമുക്ക് നമ്മെയും തിരിച്ചറിയാൻ സാധിക്കും. കാരണം അവനുള്ളത് നമ്മുടെ ഓരോരുത്തരുടെയും മുഖച്ഛായയാണ്. നമ്മുടെയും ദൈവത്തിന്റെയും ഏറ്റവും ശുദ്ധമായ പ്രതിച്ഛായയാണ് കുരിശും ക്രൂശിതനും. അതൊരു തുറന്ന ചോദ്യം കൂടിയാണ്. എവിടെ നിന്റെ കുരിശ്? ഉത്ഥാനത്തിൽ വിശ്വസിക്കാൻ എളുപ്പമാണ്. അതിൽ പ്രകാശത്തിന്റെ പൂർണ്ണതയുണ്ട്. ചുറ്റുമുള്ളത് സുന്ദരവും ആകർഷണീയവുമാണ്. അങ്ങനെയല്ല ദുഃഖവെള്ളി. അത് കാളിമയുടെ ദിനമാണ്. അവിടെ കുരിശുണ്ട്. അതിൽ നീ ഒറ്റയ്ക്കാണ്. എവിടെ ദൈവം എന്ന ചോദ്യം നിന്നിൽ ബാക്കിയാകും. നിന്റെ കരച്ചിലിന്റെ പ്രതിധ്വനികൾ നിന്നിലേക്ക് തന്നെ…

Read More

ക്രിസ്ത്യൻ പെൺകുട്ടികളെ കുരുക്കിലാക്കാൻ പുതിയ തന്ത്രങ്ങളുമായ് പതിവ് പോലെ ഒരു പ്രത്യേക സമാധാന മത വിഭാഗത്തിലെ ആൾക്കാർ രംഗത്ത്. ക്രിസ്റ്റ്യൻ സഭാ വിശ്വാസങ്ങളുമായ് ബന്ധപ്പെട്ട ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും വസ്തുക്കളുടേയും പേരുപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പുകൾ നിർമ്മിച്ച്, പ്രായപൂർത്തി ആവാത്ത ക്രിസ്ത്യൻ പെൺകുട്ടികളെവരെ ഇത്തരക്കാർ ചതിയിൽ പെടുത്തുന്നു. കുമ്പസാരക്കൂട്, സക്രാരി പോലുള്ള പേരുകൾ ഇത്തരം ഗ്രൂപ്പുകൾക്ക് നൽകി കൊണ്ടാണ് ഇവർ വഞ്ചനയുടെ വല വിരിക്കുന്നത് എന്നത് ഭയാനകമായ അവസ്ഥയാണ്. കുമ്പസാരക്കൂട്, സക്രാരി പോലുള്ള പേരുകൾ ഇത്തരം ഗ്രൂപ്പുകൾക്ക് നൽകി കൊണ്ടാണ് ഇവർ വഞ്ചനയുടെ വല വിരിക്കുന്നത് എന്നത് ഭയാനകമായ അവസ്ഥയാണ്. ഇത്തരം ക്രിസ്ത്യൻ നാമങ്ങളുള്ള ഗ്രൂപ്പുകളിൽ, ക്രിസ്ത്യൻ ഗ്രൂപ്പുകൾ ആണെന്നുള്ള തെറ്റിദ്ധാരണയിലും സുഹൃത്തുക്കളുടെ നിർബന്ധത്തിനും വഴങ്ങി അംഗങ്ങളാകുന്ന പെൺകുട്ടികളെ വീഡിയോ കോളുകളിലൂടെ ഗ്രൂപ്പിനെ പരിചയപെടുത്തുകയും ഗ്രൂപ്പിലംഗങ്ങളായ യുവാക്കളുമായ് ആദ്യം ചാറ്റിങ്ങിലൂടെയും പിന്നെ വീഡിയോ കോളുകൾ വഴിയായും ബന്ധം സ്ഥാപിപ്പിച്ചും വലയിലാക്കുന്നു. ഗ്രൂപ്പിൽ അംഗങ്ങളായി എത്തുന്ന ക്രിസ്ത്യൻ പെൺകുട്ടികളെ ലുഡോ പോലുള്ള ഗെയിമിങ്ങ് ആപ്പുകൾ ഇവർ…

Read More

Passion of the Christ -സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട്‌ -Jim Caviezel- അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ മെൽ ഗിബ്സൺ മുന്നറിയിപ്പ് കൊടുത്തിരുന്നു.പാഷൻ ഓഫ് ദി ക്രൈസ്റ്റ് നിർമ്മാതാവും സംവിധായകനുമായ മെൽ ഗിബ്സണോട് ജിം ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു ആലോചിക്കാനായി, എന്നിട്ട് വന്ന് പറഞ്ഞു. “ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മൾ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നൊരു കാര്യം, എന്റെ ഇനീഷ്യൽസ് J. C. ആണ് -Jesus Christ – Jim Caviezel-, പിന്നെ എന്റെ വയസ്സ് 33-ഉം”! മെൽ അതുകേട്ട് ഇങ്ങനെ പറഞ്ഞു, ” നീ എന്നെ ശരിക്കും പേടിപ്പിക്കുകയാണ് കേട്ടോ”.ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ജിം കവീസ്ൽ 20 കിലോയോളം (45 pounds) ഭാരം കുറഞ്ഞു, ഇടിമിന്നലേറ്റു, ചാട്ടവാറടിയേൽക്കുന്ന സീനിൽ അബദ്ധത്തിൽ രണ്ടു പ്രാവശ്യം ശക്തിയായി അടിയേറ്റതിന്റെ ഫലമായി 14 ഇഞ്ച് വലുപ്പമുള്ള മുറിവിന്റെ പാട് ശരീരത്തിൽ അവശേഷിച്ചു. കുരിശിൽ കിടക്കുന്ന അദ്ദേഹത്തോടൊപ്പം കുരിശ്…

Read More

മാത്യൂ ചെമ്പുകണ്ടത്തിൽറബ്ബര്‍ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകരുടെ കഷ്ടതയേറിയ ജീവിതസാഹചര്യങ്ങളെ പരാമർശിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം കേരളരാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകള്‍ക്കു കാരണമായി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെടാത്ത ക്രൈസ്തവർക്കെല്ലാം രാഷ്ട്രീയമായി വലിയൊരു ഉത്സാഹം കൈവന്നതുപോലെയാണ് ഈ വിഷയത്തേ സംബന്ധിച്ച് പലരുടേയും പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. അസാധാരണമായൊരു രാഷ്ട്രീയ അന്തരീക്ഷത്തിലൂടെയാണ് ഇപ്പോൾ കേരളസമൂഹം കടന്നുപോകുന്നത്. മതതീവ്രവാദം, അഴിമതി, രാഷട്രീയ അരാജകത്വം, ബ്രഹ്മപുരത്തെ വിഷപ്പുക എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി സംഭവപരമ്പരകൾ അരങ്ങേറുമ്പോൾഎല്ലാവരാലും വിസ്മരിക്കപ്പെട്ട ഒരു വിഭാഗമാണ് മലയോര കര്‍ഷക സമൂഹം. അവർക്കുവേണ്ടി ബിഷപ് പാംപ്ലാനി ശബ്ദിച്ചപ്പോള്‍ അദ്ദേഹത്തെ ആക്ഷേപിക്കാനും നിശ്ശബ്ദനാക്കുവാനുമാണ് പലരും ശ്രമിച്ചത്. ഇതില്‍ ഇടത്, വലത് നേതാക്കള്‍ എല്ലാവരും ഒരുപോലെ ബിഷപ്പിനെ പരിഹസിക്കാനും തിരുത്തുവാനും മത്സരിച്ചു. അതില്‍ ഏറെ ശ്രദ്ധേയമായ പ്രതികരണം നടത്തിയത് സൈബര്‍ സഖാക്കളുടെ കൂട്ടായ്മയായ പോരാളി ഷാജിയുടെ ഒരു പോസ്റ്റില്‍ വന്ന ഒരു…

Read More

ചങ്ങനാശേരി: “സഭയുടെ കിരീടം” എന്ന് ബെനടിക്റ്റ് മാർപാപ്പ വിശേഷിപ്പിച്ച “പവ്വത്തിൽ പിതാവ് ” നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബൈബിളിൽ കാണുന്ന പ്രവാചകന്മാർ ഏറെ പ്രത്യേകതയുള്ളവരായിരുന്നു.അവർ ഭാവി മുൻകൂട്ടി പറയുന്നവർ മാത്രമായിരുന്നില്ല, മറിച്ച് ദൈവസന്ദേശവും, ദൈവഹിതവും വെളിപ്പെടുത്തുന്നവർ ആയിരുന്നു. ദൈവഹിതത്തെ സന്ദേഹം ഇല്ലാതെ അവർ സാക്ഷിച്ചിരുന്നു. പവ്വത്തിൽ പിതാവിന്റെ ജീവിതം പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന വസ്തുതയും ഇതുതന്നെയാണ് 1930 ആഗസ്റ്റ് 14-ന് ജോസഫ് , മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ ജനിച്ചു. എസ്ബി കോളേജ് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും,ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സെമിനാരിയിൽ ചേർന്ന പിതാവ്,പൂനെ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.തുടർന്ന് അവിടെവച്ച് തന്നെ പൗരോഹിത്യം സ്വീകരിച്ചു.തുടർന്ന് എസ് ബി കോളേജിൽ അധ്യാപകനായും ഹോസ്റ്റൽ വാർഡനുമായി കാവുകാട്ട് പിതാവ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി കെ സി ജോസഫ്, മുൻ കേന്ദ്ര മന്ത്രി പിസി തോമസ്, സുപ്രീംകോടതി മുൻ ജസ്റ്റിസ്…

Read More

SR. JYOTHI MSMI ‘കക്കുകളി ‘വെറുമൊരു നാടകമല്ലേ? ആവിഷ്കാര സ്വാതന്ത്ര്യമല്ലേ? ഒരു കഥയുടെ ദൃശ്യാവിഷ്കാരമല്ലേ ?എന്തിനാണ് ഇത്രയധികം പ്രതിഷേധിക്കാൻ നിങ്ങൾ തുനിഞ്ഞിറങ്ങുന്നത് എന്ന് ചോദിക്കുന്നവരോട്… ഈ കഥാരൂപം ഇങ്ങനെ സൃഷ്ടി പ്രാപിക്കുന്നതിന് മുമ്പ്, നിങ്ങളിൽ രൂപം പ്രാപിച്ചത് എന്താണെന്ന് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നു … ഓരോ സാഹിത്യ സൃഷ്ടിയും ക്രിയാത്മകമായ ആത്മാവിഷ്കാരമാണ്. എങ്കിൽ നിങ്ങൾ ഇപ്പോൾ രൂപപ്പെടുത്തിയ ഈ നാടകകൂത്ത് നിങ്ങളുടെ ആത്മാവിൽ ബാധിച്ച അന്ധതയുടെ പ്രകടനമല്ലേ? നിങ്ങളാണോ സമൂഹത്തിൽ വെളിച്ചം പകർത്താനായി പരിശ്രമിക്കുന്നത്? നിങ്ങൾ പകരുന്നത് ഇരുട്ടാണെന്നും കൂപ്പുകുത്തി വീഴുന്നത് ഇരുട്ടിന്റ അഗാധ ഗർത്തങ്ങളിലേക്ക് ആണെന്നും നിങ്ങൾ അറിയുന്നില്ല എന്നതാണ് ഞങ്ങളുടെ ദുഃഖം. ക്രൈസ്തവ സന്യസ്തർ ക്രിസ്തുവിന്റെ പ്രകാശത്തിൽ ചരിക്കുന്നവരാണ്. ഈ പ്രകാശത്തെ നിങ്ങൾ ഭയക്കുന്നു… ക്രൈസ്തവ സന്യാസത്തെ ഭയക്കുന്ന മതമൗലിക വാദികളെ, നിങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്… ഇരുട്ടിന്റെ ആയുസ്സ് വെളിച്ചം വരുന്നത് വരെ മാത്രമാണ്. അതിനുശേഷം ഇരുട്ടിന് നിലനിൽപ്പില്ല. നിങ്ങളുടെ കണ്ണുകളിലെയും ഹൃദയത്തിലെയും അന്ധത സമൂഹത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും…

Read More