കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം Read More…
Author: Web Editor
ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരൻ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്
ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം Read More…
ത്രിയേകദൈവത്തിന്റെ വാസസ്ഥലമായി നമ്മുടെ ഹൃദയങ്ങളെ മാറ്റാം..
യോഹന്നാൻ 14 : 15 – 24ക്രൈസ്തവ സത്ത ഈശോയുടെ നാമത്തിൽ ചോദിക്കുന്ന എന്തിന്റേയും ഫലദായകത്വം, അവൻ ഇവിടെ വ്യക്തമാക്കുന്നു. പിതാവുമായുള്ള അവന്റെ ഐക്യമാണ്, അതിന്റെ കാരണമായി അവൻ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ, നാം അവനുമായി ഐക്യപ്പെടേണ്ടിയിരിക്കുന്നു. അത് പ്രാർത്ഥനവഴിയെ സാധ്യമാവുകയുള്ളൂ. ഈയൊരു പ്രാർത്ഥന ബന്ധത്തിൽ, നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലീകൃതമാകും. കൂടാതെ, അവന്റെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനുശേഷം, നമ്മോടുകൂടെ നിത്യമായിരിക്കാൻ, ഒരു സഹായകനെ അവൻ വാഗ്‌ദാനം ചെയ്തു. എന്നാൽ, അവനിൽ വിശ്വസിക്കുന്നവനെ, അവനെ അറിഞ്ഞവനെ, ഈ സഹായകനെ സ്വീകരിക്കാൻ Read More…
അലക്സാണ്ട്രിയയിലെ വിശുദ്ധ ലിയോനിഡസ് : ഏപ്രിൽ 22
എ ഡി രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയായിരുന്നു അലക്സാണ്ട്രിയയിലെ വിശുദ്ധ ലിയോനിഡസ്. അദ്ദേഹത്തിൻ്റെ മകൻ ആദ്യകാല സഭാ പിതാവ് ഒറിജൻ ആയിരുന്നു. എഡി 202-ൽ റോമൻ ചക്രവർത്തിയായ സെപ്റ്റിമിയസ് സെവേറസിൻ്റെ പീഡനത്തിനിടെ ലിയോണിഡസ് രക്തസാക്ഷിയായി. ഈജിപ്ഷ്യൻ പ്രിഫെക്റ്റ് ലാക്റ്റസ് മരണത്തിന് വിധിച്ച അദ്ദേഹത്തെ ശിരഛേദം ചെയ്യുകയും സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു.
ദൈവവചനമനുസരിച്ച് ജീവിക്കാം; വചനം പ്രഘോഷിക്കാം..
മത്തായി 28 : 16 – 20പ്രേഷിതദൗത്യം യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും, ശിഷ്യരെ ആ ദൗത്യം തുടരാൻ ഭരമേൽപ്പിക്കുന്നതും, “ഗലീലിയിൽ” വച്ചാണ് എന്നത് ഇവിടെ വളരെ ശ്രദ്ധേയമാണ്. മലമുകളിലാണ് അവൻ അവരെ കാണുന്നത്. മലമുകൾ ദൈവീക വെളിപാടുകളുടെ ഇടമാണ്. അവൻ തന്റെ സർവ്വ മഹത്വത്തിലും അവിടെ പ്രത്യക്ഷനായി. ഒരു സാർവ്വത്രിക ദൗത്യമാണ് അവൻ തന്റെ ശിഷ്യരെ ഭരമേൽപ്പിക്കുന്നത്. കാരണം, എല്ലാ ജനതകളേയും ശിഷ്യപ്പെടുത്താൻ, അവൻ അവരോട് ആവശ്യപ്പെടുന്നു. എല്ലാ പരിമിതികളും, ഇവിടെ അവന്റെ അധികാരത്തിനുമുമ്പിൽ, അതിലംഘിക്കപ്പെടുന്നു. Read More…
വിശുദ്ധ ആൻസെലം : ഏപ്രില്‍ 21
കാൻ്റർബറിയിലെ വിശുദ്ധ ആൻസെലം 1033 ൽ ജനിച്ചു. യുക്തിയുടെ സഹായത്തോടെ വിശ്വാസത്തിൻ്റെ സത്യങ്ങളെ വിശകലനം ചെയ്യാനും പ്രകാശിപ്പിക്കാനുമുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തിന് “പഠിത്തത്തിൻ്റെ പിതാവ്” എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. ഒരു ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം. 15-ാം വയസ്സിൽ, ഒരു ആശ്രമത്തിൽ പ്രവേശിക്കാൻ അൻസെലം ആഗ്രഹിച്ചു,.പക്ഷേ പിതാവിൻ്റെ എതിർപ്പ് കാരണം സാധിച്ചില്ല. പന്ത്രണ്ട് വർഷത്തിന് ശേഷം, ഒരു സന്യാസിയാകാനുള്ള ആഗ്രഹം അദ്ദേഹം നിറവേറ്റി. അദ്ദേഹം നോർമാണ്ടിയിലെ ബെക്കിൻ്റെ ആശ്രമത്തിൽ പ്രവേശിച്ചു. 15 വർഷത്തിന് ശേഷം അദ്ദേഹം ഏകകണ്ഠമായി Read More…
അരുവിത്തുറ തിരുനാൾ; കൊടിയേറ്റും നഗരപ്രദക്ഷിണവും :ഏപ്രിൽ 22 ന്
അരുവിത്തുറ: പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും വൈദ്യൂത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീതികളും വർണ്ണാഭമായി. ഏപ്രിൽ 22 ന് വൈകുന്നേരം 5.45ന് കൊടിയേറുന്നതോടെ തിരുന്നാൾ ആഘോഷം ആരംഭിക്കും. 6 മണിക്ക് പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് നഗരപ്രദക്ഷിണം. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ടൗണിലുടെ വടക്കേക്കര കുരിശുപള്ളിയിൽ Read More…
അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും
അരുവിത്തുറ: 1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു.അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ ഓടിയെത്തും Read More…
മോണ്ടെപുൾസിയാനോയിലെ വിശുദ്ധ ആഗ്നസ് : ഏപ്രിൽ 20
മോണ്ടെപുൾസിയാനോയിലെ വിശുദ്ധ ആഗ്നസ് പതിമൂന്നാം നൂറ്റാണ്ടിലെ ടസ്കാനിയിലാണ് ജനിച്ചത്. ആറാമത്തെ വയസ്സിൽ, ആഗ്നസ് ഒരു കോൺവെൻ്റിൽ ചേരാൻ അനുവദിക്കണമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ഒൻപതാം വയസ്സിൽ മോണ്ടെപുൾസിയാനോയിലെ ഡൊമിനിക്കൻ കോൺവെൻ്റിൽ അവളെ പ്രവേശിപ്പിച്ചു. വിശുദ്ധിയോടുള്ള ആഗ്നസിൻ്റെ പ്രശസ്തി മറ്റ് സഹോദരിമാരെ ആകർഷിച്ചു, 15-ാം വയസ്സിൽ അവൾ മഠാധിപതിയായി. അവൾ 15 വർഷം റൊട്ടിയും വെള്ളവും കഴിച്ച് നിലത്ത് ഉറങ്ങുകയും തലയിണയ്ക്ക് ഒരു കല്ല് ഉപയോഗിക്കുകയും ചെയ്തു. അവൾക്ക് കന്യാമറിയത്തിൻ്റെ ദർശനങ്ങൾ ഉണ്ടായിരുന്നുവെന്നും അവളുടെ ദർശനങ്ങളിൽ മാലാഖമാർ Read More…
വിശുദ്ധ ജിയന്ന ബെരേറ്റാ മോള : ഏപ്രിൽ 19
1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ ആൽബെർട്ടോയുടെയും മരിയ ബെറെറ്റയുടെയും 13 മക്കളിൽ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ദ്ധ എന്നീ നിലയിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി. വിൻസെൻ്റ് ഡീപോൾ സൊസൈറ്റിയിൽ അംഗമായിരുന്ന ജിയന്ന മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. 1954 ജിയന്ന തൻ്റെ ജീവിത പങ്കാളി പിയത്രോ മോളയെ പരിചയപ്പെടുകയും Read More…










