കാൻമോർ: ക്യാനഡയിൽ മലയാളി വിദ്യാർത്ഥി ബോട്ട് അപകടത്തിൽ മരണമടഞ്ഞു. കൊച്ചി കളമശ്ശേരി ശ്രീ ഷാജി വർഗീസിന്റെയും, ശ്രീമതി ലില്ലി ഷാജിയുടെയും മൂത്ത മകൻ വിദ്യാർഥിയായ കെവിൻ ഷാ വർഗീസാണ് (21 വയസ്സ്) ജൂലൈ 10 ഞാറാഴ്ച്ച കാൻമോറിൽ നിന്നും ഏകദേശം 24 കിലോമീറ്റർ ദൂരമുള്ള സ്പ്രൈ ലേക്ക് റിസേർവോയറിൽ രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ വച്ചുണ്ടായ ബോട്ടപകടത്തിൽ മരണമടഞ്ഞത്.
ക്യാനഡയിൽ നടന്ന ബോട്ടപകടത്തിൽ രണ്ടാമത്തെ മലയാളി, എറണാകുളം നടുവട്ടം കൊനുക്കുടി വീട്ടിൽ ശ്രീ കെ വി പൈലിയുടെയും ശ്രീമതി ജാൻസി പൈലിയുടെയും മകൻ ജിയോ പൈലിയാണ് (32 വയസ്സ്) മരണമടഞ്ഞത്. നേരത്തെ ശ്രീ ഷാജി വർഗീസിന്റെയും, ശ്രീമതി ലില്ലി ഷാജിയുടെയും മൂത്ത മകൻ വിദ്യാർഥിയായ കെവിൻ ഷാ വർഗീസാണ് മരണമടഞ്ഞത്. ഭാര്യ : ശ്രുതി ജിയോ. മകൻ : ഒലിവർ. സഹോദരൻ : റ്റോം പൈലി.
കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരിൽ രണ്ട് പേരും അപകടത്തിൽ മരണമടഞ്ഞു. അതിൽ ഒരാളുടെ മൃതദേഹം കൂടി കിട്ടിയിട്ടുണ്ട്. ബോട്ടിൽ ഉണ്ടായിരുന്ന നാലാമത്തെ ആൾ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട വ്യക്തിയെ ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് മൊബൈൽ ഫോൺ റേഞ്ച് കുറവായതത് കാരണം രക്ഷാ പ്രവർത്തകർ എത്താനും അല്പം വൈകി. പോലീസ് ഈ തടകത്തിലേക്കുള്ള വഴി താൽകാലികമായി നിരോധിച്ചിട്ടുണ്ട്. അപകട സമയത്ത് ഇവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവോ എന്ന് വ്യക്തമല്ല. ജിയോയുടെ സ്വന്തം ബോട്ടിൽ ലേക്കിൽ മീൻ പിടിക്കുവാൻ പോയതായിരുന്നു നാല് പേരും. ഇവർ ഇങ്ങനെ ഇടയ്ക്ക് ലേക്കിൽ മീൻ പിടിക്കുവാൻ പോകുന്നത് പതിവായിരുന്നു. സഹോദരങ്ങൾ : ഗിഫ്റ്റിൻ ഷാ വർഗീസ്, റ്റെസ ഷാ വർഗീസ്.
ക്യാനഡയിൽ നടന്ന ബോട്ടപകടത്തിൽ മൂന്നാമത്തെ മലയാളിയും മരണമടഞ്ഞു.
കാൻമോർ : കാൻമോറിൽ നിന്നും ഏകദേശം 24 കിലോമീറ്റർ ദൂരമുള്ള സ്പ്രൈ ലേക്ക് റിസേർവോയറിൽ ജൂലൈ 10 ഞാറാഴ്ച്ച രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ വച്ചുണ്ടായ ബോട്ടപകടത്തിൽ തൃശ്ശൂർ ചായ്പ്പാൻകുഴി രണ്ടുകൈയിൽ ശ്രീ യോഹന്നാന്റെയും ശ്രീമതി ആലീസ് മാവാലിന്റെയും മകൻ ശ്രീ ലിയോ മാവാലിലാണ് (41 വയസ്സ്) മരണമടഞ്ഞത്.
ഭാര്യ : അബി. മക്കൾ : ജൂഡ്, എലീന. സഹോദരങ്ങൾ : ലെജി, ലെക്സി.
അപകടത്തിൽ നേരത്തെ ശ്രീ ഷാജി വർഗീസിന്റെയും, ശ്രീമതി ലില്ലി ഷാജിയുടെയും മൂത്ത മകൻ വിദ്യാർഥിയായ കെവിൻ ഷാ വർഗീസും, എറണാകുളം നടുവട്ടം കൊനുക്കുടി വീട്ടിൽ ശ്രീ കെ വി പൈലിയുടെയും ശ്രീമതി ജാൻസി പൈലിയുടെയും മകൻ ജിയോ പൈലിയുമാണ് മരണമടഞ്ഞത്. ഇതോടെ ബോട്ടപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ബോട്ടിൽ ഉണ്ടായിരുന്ന നാലാമത്തെ ആൾ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട വ്യക്തിയെ ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് മൊബൈൽ ഫോൺ റേഞ്ച് കുറവായതത് കാരണം രക്ഷാ പ്രവർത്തകർ എത്താനും അല്പം വൈകി. പോലീസ് ഈ തടകത്തിലേക്കുള്ള വഴി താൽകാലികമായി നിരോധിച്ചിട്ടുണ്ട്. അപകട സമയത്ത് ഇവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവോ എന്ന് വ്യക്തമല്ല. ജിയോയുടെ സ്വന്തം ബോട്ടിൽ ലേക്കിൽ മീൻ പിടിക്കുവാൻ പോയതായിരുന്നു നാല് പേരും. ഇവർ ഇങ്ങനെ ഇടക്ക് മീൻ പിടിക്കുവാൻ പോകുന്നത് പതിവായിരുന്നു.
കനാനാസ്കിസ് എമർജൻസി സർവിസ്സ് ആൽബർട്ട കൺസെർവഷൻ ഓഫീസർസുമായി സഹകരിച്ച് രണ്ട് സെർച്ച് & റെസ്ക്യൂ ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ വിശേഷാൽ ഓർക്കുക.